േകാട്ടയം: കെവിെൻറയും നീനുവിെൻറയും പ്രണയം ദുരഭിമാനത്തിൽ ഒടുങ്ങി. പ്രണയം ഉൾപ്പെടെ കാര്യങ്ങൾ കെവിൻ വീട്ടുകാരടക്കം ആരുമായും പങ്കുവെച്ചിരുന്നില്ല. സഹോദരി കൃപയെ നല്ലരീതിയിൽ വിവാഹം കഴിച്ചയക്കണമെന്ന ആഗ്രഹത്തിനൊപ്പം സ്വന്തമായി വീട് കെണ്ടത്താനുള്ള പരിശ്രമത്തിലുമായിരുന്നു. അടുത്തബന്ധുക്കളും സുഹൃത്തുക്കളും വിവരങ്ങളെല്ലാം അറിഞ്ഞത് മരണശേഷവും.
എസ്.എച്ച് മൗണ്ടിൽ ടൂവീലർ വർക്ഷോപ് നടത്തുന്ന പിതാവ് ജോസഫിെൻറ (രാജൻ) വരുമാനംകൊണ്ടാണ് നിർധനകുടുംബം കഴിഞ്ഞിരുന്നത്. ഏറ്റുമാനൂരിൽ െഎ.ടി.െഎ പഠനത്തിനുശേഷം കെവിൻ മറ്റൊരാളുടെ സഹായിയായി നാട്ടിൽ വയറിങ് ജോലികൾ നടത്തുന്നതിടെയാണ് ദുബൈയിലേക്ക് പോയത്. അവിടെ ഒരുവർഷം ജോലിനോക്കിയശേഷം ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. കാമുകിയായ തെന്മല സ്വദേശിനി നീനുവിെൻറ വിവാഹം വീട്ടുകാർ ഉറപ്പിച്ചെന്ന വിവരമറിഞ്ഞായിരുന്നു വരവ്. ഏറ്റുമാനൂരിലെ െഎ.ടി.െഎ പഠനകാലത്തടക്കം പിതൃസഹോദരി മോളിയുടെ മാന്നാനത്തെ വീട്ടിലായിരുന്നു കെവിൻ താമസം. അവിടെ െവച്ചാണ് നീനുമായി അടുപ്പത്തിലായത്. ബിരുദവിദ്യാർഥിയായ നീനു ഇൗ മാസം 24ന് പരീക്ഷ വിവരമറിയാനാണ് കോട്ടയത്തെത്തിയത്.
ഏറ്റുമാനൂരിൽ വിവാഹം രജിസ്റ്റർ ചെയ്തശേഷം രാത്രി വീട്ടില്‍ വിളിച്ച് കെവിനുമായുള്ള വിവാഹം കഴിഞ്ഞെന്ന് അറിയിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. വിവാഹശേഷവും പെൺകുട്ടിയെ ഒപ്പംകൂട്ടാതെ അമലഗിരിയിലെ ഹോസ്റ്റലിൽ പാർപ്പിച്ചതും ആക്രമണം മുന്നിൽക്കണ്ടാണ്. ഭീഷണിഭയന്ന് മാന്നാനത്തെ ബന്ധുവീട്ടിൽ അഭയംതേടിയിട്ടും ക്വേട്ടഷൻസംഘം വീടുകയറി ആക്രമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.