കുമളി: കോവിഡ് ബാധയെത്തുടർന്ന് സംസ്ഥാന അതിർത്തി തമിഴ്നാട് അടച്ചു. ഈ മാസം 31 വരെ കേരളത്തിൽനിന്നുള്ള യാത്രാവാഹനങ്ങളൊന്നും തമിഴ്നാട്ടിലേക്ക് കടത്തിവിടേണ്ടെന്ന് വെള്ളിയാഴ്ച രാത്രി വൈകിയാണ് തമിഴ്നാട് സർക്കാർ തീരുമാനിച്ചത്. ഇതനുസരിച്ച് ശനിയാഴ്ച രാവിലെ ആറുമുതൽ വിലക്ക് നിലവിൽ വന്നു. കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെയാണ് വിലക്കുമായി തമിഴ്നാട് രംഗത്തെത്തിയത്. എന്നാൽ, ചരക്കുവാഹനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ കയറ്റിപ്പോകുന്ന വാഹനങ്ങൾ, പച്ചക്കറി, പാൽ, മുട്ട, ഗ്യാസ് സിലിണ്ടർ എന്നിവയുടെ നീക്കം തടസ്സപ്പെടുത്തരുതെന്ന് പൊലീസിന് നിർദേശം നൽകി.
ആശുപത്രി, മരണം പോലുള്ള അവശ്യകാര്യങ്ങൾക്കായി അധികൃതരെ അറിയിച്ചശേഷം യാത്ര ചെയ്യാം. തമിഴ്നാട്ടിൽനിന്നുള്ള ചരക്കുനീക്കം തടസ്സപ്പെടാത്തത് കേരളത്തിലെ വിപണികൾക്ക് ആശ്വാസമാണ്. എന്നാൽ, വിവിധ കാര്യങ്ങൾക്കായി ബന്ധുവീടുകളിലേക്ക് പോയി വന്ന ഇടുക്കി ജില്ലയിലെ തമിഴർക്ക് യാത്രാവിലക്ക് പ്രതിസന്ധിയായി. വെള്ളിയാഴ്ച വൈകീട്ടുവരെ അതിർത്തികൾ അടക്കില്ലെന്ന് ആവർത്തിച്ചശേഷമാണ് രാത്രി തമിഴ്നാടിെൻറ കടുത്ത നടപടി.വിലക്ക് വിവരം അറിയാതെ ശനിയാഴ്ച രാവിലെ ലോവർ ക്യാമ്പിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരെ വഴിയിലിറക്കിയശേഷം മടക്കി അയച്ചു. നിരവധി സ്വകാര്യ വാഹനങ്ങളും ശനിയാഴ്ച പൊലീസ് തടഞ്ഞ് മടക്കി അയച്ചിരുന്നു. ഈ മാസം 31 വരെ യാത്രാവിലക്ക് നിലനിൽക്കുന്നതിനാൽ നൂറുകണക്കിന് തോട്ടം തൊഴിലാളികളും കേരളത്തിലെത്താതാകും. ഇത് ഏലത്തോട്ട-കെട്ടിട നിർമാണമേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.
പാറശ്ശാല: കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളുമായുള്ള റോഡ് അതിര്‍ത്തി അടച്ചതിെൻറ ഭാഗമായാണ് കളിയിക്കാവിളയില്‍ തമിഴ്നാട്ടിെൻറയും കേരളത്തിലെയും പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പിെൻറ സംയുക്ത സംഘം അതിര്‍ത്തി അടച്ചത്. തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവിലിലേക്കും അവിടെനിന്ന് കേരളത്തിലേക്കുമുള്ള തമിഴ്നാട് ആർ.ടി.സിയുടെയും, കെ.എസ്.ആര്.ടി.സിയുടെയും അന്തർ സംസ്ഥാന ബസ് സർവിസ് പൂർണമായി റദ്ദാക്കി. പാല്, പച്ചക്കറി, പെട്രോള്‍, ഡീസല്‍, മരുന്നുകള്‍, ഗ്യാസ് വാഹനങ്ങൾ കടത്തിവിടും. മറ്റ് സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്.
വാളയാർ: യാത്രാവാഹനങ്ങൾക്ക് തമിഴ്നാട് പൊലീസ് വാളയാറിൽ വിലക്കേർപ്പെടുത്തി. കേരളത്തിൽനിന്ന് വിനോദയാത്ര പുറപ്പെട്ട നിരവധി വാഹനങ്ങൾ തമിഴ്നാട് ചെക്ക്പോസ്റ്റിൽ തടഞ്ഞ് തിരിച്ചയച്ചു. കേരളത്തിലേക്ക് തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകളും കെ.എസ്.ആർ.ടി.സി കോയമ്പത്തൂർ സർവിസും നിര്‍ത്തി. കോയമ്പത്തൂരിലും മറ്റും ചികിത്സക്ക് പോകുന്നവരാണെങ്കിൽ ചികിത്സാരേഖകൾ കാണിക്കണം.
അതേസമയം, ഇരുഭാഗത്തേക്കുമുള്ള ചരക്കുവാഹനങ്ങൾക്ക് നിയന്ത്രണമില്ല. പൊള്ളാച്ചി പാതയിൽ ഗോവിന്ദാപുരം ചെക്ക്പോസ്റ്റിലും പരിശോധന കർശനമാക്കി. യാത്രാവാഹനങ്ങൾ കടത്തിവിടുന്നില്ല. ആംബുലൻസ്, മറ്റ് അത്യാവശ്യ സർവിസുകൾ എന്നിവേക്ക അനുമതിയുള്ളൂ. കേരളത്തിലേക്ക് വരുന്ന ഇരുചക്ര വാഹനങ്ങളിൽനിന്നുവരെ വിശദ വിവരശേഖരണം നടത്തിയശേഷമാണ് കടത്തിവിടുന്നത്. മാര്‍ച്ച് 31 വരെയാണ് അതിർത്തികൾ അടച്ചത്. അതിരപ്പിള്ളി: മലക്കപ്പാറയിൽ വാൽപ്പാറ റോഡിൽ തമിഴ്നാട് അതിർത്തി അടച്ചു. കഴിഞ്ഞദിവസം മുതൽ നിയന്ത്രണമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.