ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ശനിയാഴ്ചത്തെ സർക്കാർ ഓഫിസ് അവധി തുടരുമോയെന്ന് ആലോചിക്കും. കഴിഞ്ഞ ഞായറാഴ്ചത്തെ പോലെ ഈ ഞായറാഴ്ചയും ലോക്ഡൗണിനോട് സഹകരിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.

സംസ്ഥാനത്ത് കേസുകളുടെ എണ്ണം വർധിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. സമ്പർക്കം വഴി രോഗബാധയുണ്ടാകാൻ സാധ്യത ഏറെയാണ്. ഇതിനായി ശാരീരിക അകലം ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണം. ക്വാറൻറീനിലുള്ളവരെ നിരീക്ഷിക്കുന്നതിനായി മോട്ടോൾ സൈക്കിൾ ബ്രിഗേഡിനെ നിയമിക്കും. 

വീടുകളിൽ ക്വാറൻറീനിൽ കഴിയുന്നവർ നിർദേശങ്ങൾ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് 65 കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇതിൽ തിരുവനന്തപുരത്ത് 53 കേസുകളും കാസർകോട് 11 കേസുകളും കോഴിക്കോട് ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തത്. 

അതിർത്തികളിലെയും ചെക്പോസ്റ്റുകളിലെ പരിശോധന കർശനമാക്കുന്നതിന് അധികമായി പൊലീസുകാരെ നിയമിച്ചു. 

സംസ്ഥാനത്ത് നാലു അന്തരാഷ്ട്ര വിമാനത്താവളങ്ങളിലായി വിദേശത്ത് നിന്ന് 14 വിമാനങ്ങൾ എത്തി. കൊച്ചി തുറമുഖത്ത് മൂന്നു കപ്പലുകളും എത്തി. ഇവയിൽ എല്ലമായി 3732 പേരാണ് വിദേശത്തുനിന്നും എത്തിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിൽനിന്ന് 33000 അന്തർ സംസ്ഥാന തൊഴിലാളികളുമായി 29 ട്രെയിനുകൾ പോയി. കപ്പലുകളിൽ ആളുകൾ കൂട്ടത്തോടെയാണ് സംസ്ഥാനത്തേക്ക് എത്തിയത്. അവരിൽ മൂന്നുപേർക്ക് തമിഴ്നാട്ടിൽ രോഗബാധയുണ്ടായതായി കണ്ടെത്തി. ഈ സാഹചര്യത്തിൽ മറ്റുളളവർക്ക് രോഗബാധയില്ല എന്ന് ഉറപ്പാക്കാൻ പ്രത്യേക പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  


 

Tags:    
News Summary - Kerala Sunday Lockdown Pinarayi Vijayan -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.