തിരുവനന്തപുരം: ലോക് ഡൗൺ പ്രഖ്യാപിച്ച ആദ്യ ദിനം കേരളം ഏറെക്കുറെ നിശ്ചലം. അതേ സമയം കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സർക്കാർ നിർേദശിച്ച മുന്നറിയിപ്പുകൾ ലംഘിക്കുന്ന ചിലരുണ്ടെന്നും നിലവിലെ സാഹചര്യത്തിെൻറ ഗൗരവം ഉൾക്കൊള്ളാൻ തയാറാകാത്ത അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ചൊവ്വാഴ്ച സംസ്ഥാനത്ത് 14 പേർക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 105 ആയി. രോഗം സ്ഥിരീകരിച്ച 14 പേരിൽ ഒരാൾ ആരോഗ്യപ്രവർത്തകയാണ്. ആറുപേർ കാസർകോട് ജില്ലക്കാരും രണ്ടുപേർ കോഴിക്കോട് ജില്ലക്കാരും. മലപ്പുറം, പാലക്കാട്, കോട്ടയം, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ ഒാരോരുത്തർക്കും രോഗം കണ്ടെത്തി. ഇവരിൽ എട്ടുപേർ ദുബൈയിൽനിന്നും ഒരാൾ വീതം ഖത്തർ, ബ്രിട്ടൻ എന്നിവിടങ്ങളിൽനിന്നും എത്തിയവരാണ്. മൂന്നുപേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ.
സംസ്ഥാനത്ത് ചൊവ്വാഴ്ച 164 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 4,516 സാമ്പിളുകൾ പരിശോധിച്ചതിൽ 3,331 എണ്ണത്തിെൻറ ഫലം നെഗറ്റിവാണ്. സംസ്ഥാനത്ത് 72,460 പേരാണ് നിരീക്ഷണത്തിലുള്ളത്. 71,994 പേർ വീടുകളിലും 467 പേർ ആശുപത്രികളിലും ആണ്. അനാവശ്യ യാത്രകൾ ഒഴിവാക്കി പൊതുജനം വീട്ടിൽ തന്നെ തുടരണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. വെള്ളം, വൈദ്യുതി, ഔഷധവ്യാപാരം, ടെലികോം എന്നിവക്കൊപ്പം പത്രമാധ്യമങ്ങളും അവശ്യ സർവിസിൽ പെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മാധ്യമപ്രവർത്തകർക്ക് വാർത്ത ശേഖരിക്കാനുള്ള സൗകര്യം സർക്കാർ ഉറപ്പാക്കും. പത്രവിതരണത്തിന് സംസ്ഥാനത്ത് ഒരു തടസ്സവും ഉണ്ടാകില്ല. സർക്കാർ മുന്നറിയിപ്പുകൾ ലംഘിക്കുന്നവർക്കെതിരെ ഇനി കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
അതേസമയം, ബലംപ്രയോഗിച്ചും കേസെടുത്തും നിരോധനാജ്ഞ ഏർപ്പെടുത്തിയും സംസ്ഥാനത്ത് ലോക്ഡൗൺ കർശനമാക്കി. ഡി.ജി.പി ഉൾപ്പെടെ നിരത്തിലിറങ്ങി അനാവശ്യ യാത്രക്കാരെ മടക്കി അയച്ചു. വാഹന പരിശോധന കർക്കശമാക്കി. ഏഴു ജില്ലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. നിർദേശങ്ങൾ ലംഘിച്ചതിന് 441 പേർക്കെതിരെ കേസെടുത്തു. കൂട്ടംകൂടിയവരെ ഒഴിവാക്കാൻ ചിലയിടങ്ങളിൽ പൊലീസ് ലാത്തി വീശി. കടകൾ തുറക്കുന്ന സമയം സംബന്ധിച്ച ആശയക്കുഴപ്പത്തിൽ സർക്കാർ വ്യക്തത വരുത്തി. ബുധനാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ പ്രവർത്തിക്കും. എന്നാൽ, മറ്റു കടകൾ തുറക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.