തിരുവനന്തപുരം: കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റ േഷനിൽ തന്നെ പ്രഥമവിവര റിപ്പോർട്ട് (എഫ്.െഎ.ആർ) രജിസ്റ്റർ ചെയ്യ ണമെന്ന് ഇനി നിർബന്ധമില്ല, സംസ്ഥാനത്തെ ഏതു സ്റ്റേഷനിലും എഫ്.െഎ.ആ ർ രജിസ്റ്റർ ചെയ്യാം. ക്രിമിനൽ നടപടി നിയമചട്ടത്തിെല 170 വകുപ്പ് പ്ര കാരമാണ് ഇത്. രജിസ്റ്റർ ചെയ്ത സ്റ്റേഷനിൽനിന്ന് ബന്ധപ്പെട്ട പെ ാലീസ് സ്റ്റേഷനിലേക്ക് എഫ്.ഐ.ആർ അയച്ചുകൊടുക്കും. അതിെൻറ അടിസ് ഥാനത്തിൽ ആ സ്റ്റേഷനിൽ കേസന്വേഷണം ഉൾപ്പെടെ നടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച നിർദേശം ഡി.ജി.പി ലോക്നാഥ് ബെഹ്റ പുറത്തിറക്കി. െട്രയിനിലോ ബസിലോ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നയാൾക്ക് വാഹനം ഇറങ്ങുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും സാധിക്കും.
നിലവിലെ പല സന്ദർഭങ്ങളിലും കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്ക് സംഭവം നടന്ന സ്ഥലത്തെത്തി പരാതി നൽകേണ്ട ദുരവസ്ഥയുണ്ട്. എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച ഗൗരവമായി കാണുമെന്ന് ഡി.ജി.പി എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നേരിട്ട് കേസ് എടുക്കാവുന്ന കുറ്റകൃത്യത്തെക്കുറിച്ച് അറിയാമായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗസ്ഥന് രണ്ടുവർഷം വരെ തടവും പിഴയും ശിക്ഷ നൽകാൻ ഇന്ത്യൻ ശിക്ഷാനിയമം വ്യവസ്ഥ ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് അധികാരപരിധിയുടെ പുറത്ത് നടന്ന കുറ്റകൃത്യമാണെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് അയച്ചുകൊടുക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചത്. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി മുന്നറിയിപ്പ് നൽകി.
പൊലീസ് സ്റ്റേഷനുകളിൽ ഇനി സിനിമ ഷൂട്ടിങ് ഇല്ല
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾ ഇനി സിനിമ ഷൂട്ടിങ്ങിന് അനുവദിക്കില്ല. വിവിധ പൊലീസ് സ്റ്റേഷനുകളിൽ സിനിമ, സീരിയൽ, ഡോക്യുമെൻററി, ടെലിഫിലിം എന്നിവയുടെ ഷൂട്ടിങ്ങുകൾ വ്യാപകമായി നടക്കുന്നതിെൻറ പശ്ചാത്തലത്തിലാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ കർശന നിർദേശം. തിങ്കളാഴ്ച വൈകുന്നേരം ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങി.
പൊലീസ് സ്റ്റേഷനുകൾ അതീവ സുരക്ഷാ മേഖലകളായതിനാൽ സ്റ്റേഷനുകളിലും പരിസരത്തും യാതൊരു കാരണവശാലും ഷൂട്ടിങ് അനുവദിക്കില്ലെന്ന് ഉത്തരവിൽ പറയുന്നു. ഇക്കാര്യത്തിൽ എല്ലാ ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്നും ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ചില പ്രധാന സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അടുത്തിടെ നിരവധി സിനിമ, സീരിയൽ ഷൂട്ടിങ്ങുകൾ നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.