തിരുവനന്തപുരം: കോവിഡ് ശാന്തമായെന്നു കരുതി ഇളവുകളിേലക്ക് ചുവടുവെച്ച ഏപ് രിൽ 20ന് ശേഷമുള്ള ഒരാഴ്ച (ഏപ്രിൽ 20-27) കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 80 കേസ്. മുൻ ആഴ് ചയിൽ രോഗികൾ 33 മാത്രമായിരുന്നു. രോഗികളില്ലാത്തതിനെ തുടർന്ന് ഗ്രീൻ സോണിലായ ഇട ുക്കി, കോട്ടയം ജില്ലകൾ റെഡ്സോണിലായതും ഇരുജില്ലകളിലെയും ഹോട്സ്േപാട്ടുകൾ വർധിച്ചതുമെല്ലാം ആശ്വാസങ്ങൾക്ക് അടിസ്ഥാനമില്ലെന്ന സൂചനയാണ്.
മഹാമാരിയുടെ മൂന്നാംവരവാണോ എന്നാണ് ആശങ്ക. ഭീതിയൊഴിഞ്ഞ് കെ.എസ്.ആർ.ടി.സി പോയൻറ് ടു പോയൻറ് ബസ് സർവിസിന് ആലോചിച്ച കോട്ടയമാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് മാറിയത്. വൂഹാനിൽ നിന്ന് മടങ്ങിയെത്തിയവർ വഴിയുള്ള വൈറസ് ബാധ ഒന്നാംഘട്ടവും ഇറ്റലിയും യു.എ.ഇയുമടക്കം രാജ്യങ്ങളിൽനിന്ന് വന്നവർ വഴിയുള്ള രോഗപ്പകർച്ച രണ്ടാം ഘട്ടവുമായി കണക്കാക്കിയാൽ, സമ്പർക്കവ്യാപനവും ഉറവിടം എവിടെയെന്ന് അറിയാത്ത കേസുകളും മൂന്നാം വരവായി കണക്കാക്കാമെന്ന് വിദഗ്ധർ പറയുന്നു.
ഇളവുകളാണ് കാരണമെന്ന് പറയാനാവില്ലെങ്കിലും പ്രതിരോധത്തിലും ജാഗ്രതയിലും അയവിന് സമയമായില്ലെന്നതാണ് പുതിയ സാഹചര്യങ്ങളും കണക്കുകളും ബോധ്യപ്പെടുത്തുന്നത്. ഒരാഴ്ചക്കിടെ സ്ഥിരീകരിച്ച 80 ൽ 35 പേർക്കും സമ്പർക്കം മൂലമാണ് രോഗബാധ. ആറുപേർ ആരോഗ്യപ്രവർത്തകരാണ്. കുറഞ്ഞദിവസങ്ങൾക്കകം ഇത്രയധികം ആരോഗ്യപ്രവർത്തകർക്ക് േരാഗബാധ കേരളത്തിൽ ആദ്യമാണ്. സംസ്ഥാനത്ത് സമൂഹവ്യാപനം കണ്ടെത്താനായിട്ടില്ല. സമൂഹവ്യാപനം നടന്നോ എന്നറിയാൻ ശേഖരിച്ച 3056 സാമ്പിളുകളിലെ ഫലം വരാനിരിക്കുകയാണ്.
രോഗലക്ഷണം ഇല്ലാത്ത പ്രായമായവർ, പൊലീസ്, ആരോഗ്യപ്രവർത്തകർ തുടങ്ങി വിവിധയിടങ്ങളിൽ നിന്ന് തെരഞ്ഞെടുത്തയാളുകളുടെ സാമ്പിൾ റാൻഡം സ്വഭാവത്തിൽ സമാഹരിച്ചാണ് പരിശോധനക്കയച്ചിരിക്കുന്നത്. വരുംദിവസങ്ങൾ കേരളത്തിന് നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.