തിരുവനന്തപുരം: ഓൺലൈൻ ബുക്കിങ് സൗകര്യമാകുന്ന മുറക്ക് സംസ്ഥാനത്ത് മദ്യശാലകൾ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ച തുറക്കാനാണ് സാധ്യതയെന്നാണ് സൂചന. ബിവറേജസ് കോർപേറഷൻ, കൺസ്യൂമർ ഫെഡ് ഒൗട്ട്ലെറ്റ്, ബാറുകൾ,ബിയർവൈൻ പാർലറുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിൽനിന്ന് മദ്യം പാർസലായി നൽകാനാണ് തീരുമാനം.
ഒാൺലൈൻ ടോക്കൺ സോഫ്റ്റുവെയർ തയാറാക്കാൻ എറണാകുളം ആസ്ഥാനമായ കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു. അവർ പരീക്ഷണ നടപടികൾ പൂർത്തിയായിക്കിയിട്ടുണ്ട്. ചില കാര്യങ്ങളിൽ കൂടി മാറ്റം വരുത്തിയാൽ ഒാൺലൈൻ സംവിധാനം ശരിയാകും. തുടർന്ന് ഒാൺലൈൻ ടോക്കൺ നൽകി വിതരണം ആരംഭിക്കാനാണ് തീരുമാനം. ക്ലബുകളിൽ ഒരുസമയം അഞ്ച് അംഗങ്ങള്‍ക്ക് മാത്രമായി സാമൂഹിക അകലം പാലിച്ച് മദ്യവും ആഹാരവും പാർസലായി വിതരണം ചെയ്യാം. ക്ലബുകളിൽ അംഗങ്ങളല്ലാത്തവരെ അനുവദിക്കില്ല. ഷാപ്പുകളില്‍ കള്ളും ആഹാരവും പാർസലായി നല്‍കാം.
അതിനിടെ വെർച്വൽ ക്യൂ വഴി പ്രത്യേക കൗണ്ടറുകളിലൂടെ പാർസലായി മദ്യം വിതരണം ചെയ്യുന്നതിന് 540 ബാറുകളും 212 ബിയർ-വൈൻ പാർലറുകളും സര്‍ക്കാറിനെ താൽപര്യം അറിയിച്ചു. മദ്യശാലകൾ തുറക്കുന്നതോടെ കൂടുതൽ ബാർ-ബിയർ വൈൻ പാർലറുകൾ മദ്യ വിതരണത്തിന് സന്നദ്ധരാകുമെന്നാണ് സർക്കാറിെൻറ പ്രതീക്ഷ. ബിവേജസ് കോർപറേഷന് ബാറുകളും ബിയർ വൈൻ പാർലറുകളും നൽകേണ്ട വിവരങ്ങളുടെ മാതൃക െബവ്കോ സൈറ്റിൽ ഉൾപ്പെടുത്തി.
ഈ വിവരങ്ങൾ പൂരിപ്പിച്ച് െബവ്കോയുടെ ഔദ്യോഗിക മെയിൽവിലാസത്തിൽ അറിയിക്കണം. െബവ്കോക്കും കൺസ്യൂമർ ഫെഡിനും 301 ഷോപ്പുകളാണുള്ളത്. 316 ത്രീസ്റ്റാർ ഹോട്ടലും 225 ഫോർ സ്റ്റാർഹോട്ടലും 51 ഫൈവ്സ്റ്റാർ ഹോട്ടലുമാണ് സംസ്ഥാനത്തുള്ളത്. ഹെറിറ്റേജ് വിഭാഗത്തിൽപ്പെടുന്ന 11 ഹോട്ടലുകളും 359 ബിയർ വൈൻ പാർലറുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.