പിതാവിനെ കൊന്നതിന് പകരം വീട്ടാനെന്ന പേരിൽ കൊല: പ്രതിയുടെ ശിക്ഷ ഹൈകോടതി ശരിവെച്ചു

കൊച്ചി: പിതാവിനെ കൊലപ്പെടുത്തിയവരെന്ന് ആരോപിക്കപ്പെടുന്ന ദമ്പതികളുടെ മകനെ വെട്ടിക്കൊന്ന കേസിലെ പ്രതിയ ുടെ ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. 2005 സെപ്റ്റംബർ 14ന് സാബു എന്ന യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന ക േസിലെ പ്രതി കോഴിക്കോട് മാങ്കാവ് കല്ലുവെട്ടുകുഴിയിൽ വീട്ടിൽ മണികണ്ഠന് കോഴിക്കോട് സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവും 25,000 രൂപ പിഴയുമാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ െബഞ്ച് ശരിവെച്ചത്.

സെഷൻസ് കോടതി ഉത്തരവിനെതിരെ മണികണ്ഠൻ നൽകിയ അപ്പീൽ ഹരജി കോടതി തള്ളി. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ പെട്രോൾ പമ്പിൽ സാബുവിനെ വെട്ടിയശേഷം ഓട്ടോയിൽ കയറി കസബ സ്റ്റേഷനിലെത്തിയ പ്രതി ‘‘എെൻറ അച്ഛനെ കൊന്നവനെ ഞാൻ വെട്ടി’’ എന്നുപറഞ്ഞ് കീഴടങ്ങുകയായിരുന്നു.

2014 മാർച്ച് 31നാണ് സെഷൻസ് കോടതി വിധിയുണ്ടായത്. താൻ കീഴടങ്ങിയിട്ടില്ലെന്നും പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്നുമായിരുന്നു അപ്പീലിലെ വാദം. എന്നാൽ, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ വിചാരണക്കോടതി ശിക്ഷിച്ചതെന്ന് വ്യക്തമാക്കിയ കോടതി ഹരജിക്കാരെൻറ വാദങ്ങെളല്ലാം തള്ളി. കുറ്റകൃത്യം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചതായും കീഴ്കോടതി വിധിയിൽ ഇടപെടുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഹരജി തള്ളി.

Tags:    
News Summary - kerala high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.