കൊച്ചി: പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങൾ നീക്കാൻ ജില്ല കലക്ടർമാർ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി. നടപടി ആരംഭിച്ചതായി സർക്കാർ അറിയിച്ചെങ്കിലും എറണാകുളം അടക്കം ചിലയിടങ്ങളിൽ ഇത്തരം നടപടികൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് കാട്ടിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ നിർദേശം.
ഇതുമായി ബന്ധപ്പെട്ട് കോടതി മുമ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പാക്കണമെന്നും നിർദേശിച്ചു. തുടർന്ന് ഹരജി വീണ്ടും ജനുവരി അസാനവാരം പരിഗണിക്കാൻ മാറ്റി.
പന്തളം മന്നം ആയുർവേദ കോഓപറേറ്റിവ് മെഡിക്കൽ കോളജിെൻറ കവാടത്തിലുള്ള രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങൾ നീക്കാൻ പൊലീസ് സംരക്ഷണം തേടി മാനേജ്മെൻറ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അനധികൃത കൊടിമരങ്ങളുടെ വിഷയം സർക്കാർ ഗൗരവമായാണ് എടുത്തിട്ടുള്ളതെന്ന് സർക്കാറിനുവേണ്ടി അഡീ. അഡ്വക്കറ്റ് ജനറൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.