കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം തടയാൻ രണ്ടു പദ്ധതികളുമായി സർക്കാർ. സാമൂഹികനീതി വകുപ്പാണ് ‘കൈത്താങ്ങ്’, ‘ശ്രദ്ധ’എന്നീ പേരുകളിൽ പദ്ധതി നടപ്പാക്കുന്നത്. ഇതോടെ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം ചെറുക്കാൻ വിവിധ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങൾ ഒരു കുടക്കീഴിലാകും.തെരഞ്ഞെടുത്ത 70 പഞ്ചായത്തുകളിലെ 350 വാർഡിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ‘കൈത്താങ്ങ്’ നടപ്പാക്കുന്നത്. ഗാർഹികാതിക്രമങ്ങൾ ഉൾപ്പെടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ എല്ലാ അതിക്രമങ്ങളും നിയന്ത്രിക്കുക, സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങളെന്ന് സാമൂഹികനീതി ഡയറക്ടറേറ്റിലെ അസിസ്റ്റൻറ് ഡയറക്ടർ എസ്. ജലജ പറഞ്ഞു.
കുടുംബശ്രീ, ജനമൈത്രി പൊലീസ്, ആശ വർക്കർമാർ, പ്രേരക്മാർ, മഹിള പ്രധാൻ ഏജൻറുമാർ, യുവജന ക്ലബുകൾ, െറസിഡൻറ്സ് അസോസിയേഷനുകൾ എന്നിവ ഉൾപ്പെടുത്തി ഒാരോ വാർഡിലും കർമസേന രൂപവത്കരിക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ല പഞ്ചായത്ത് തലങ്ങളിൽ ജാഗ്രത സമിതി ഉണ്ടാകും. ഒാരോ വാർഡിലും ശിഥില കുടുംബങ്ങൾ, പ്രശ്നസാധ്യതയുള്ള കുടുംബങ്ങൾ, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗമുള്ള കുടുംബങ്ങൾ എന്നിവ കണ്ടെത്തി സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയാണ് കർമസേനയുടെ ചുമതല. ഇതോടൊപ്പം െറസിഡൻറ്സ് അസോസിയേഷനുകളും ക്ലബുകളും വഴി ബോധവത്കരണവും സംഘടിപ്പിക്കും. വിജയമെന്ന് കണ്ടാൽ പദ്ധതി മറ്റു പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് അവസാനവാരം നടക്കും.
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണത്തിനുള്ള നിയമങ്ങളെക്കുറിച്ച ബോധവത്കരണമാണ് ‘ശ്രദ്ധ’ ലക്ഷ്യമിടുന്നത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കു പുറമെ സേവനദാതാക്കൾ, െറസിഡൻഷ്യൽ അസോസിയേഷനുകൾ, പൗരസമിതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യൂത്ത് ക്ലബുകൾ എന്നിവ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒാരോ ജില്ലയിൽനിന്നും 200 പേരെ തെരഞ്ഞെടുത്ത് ഏകദിന പരിശീലനം നൽകും. ഇതുവഴി തെരഞ്ഞെടുക്കപ്പെടുന്ന റിസോഴ്സ് പേഴ്സന്മാരാകും െറസിഡൻറ്സ് അസോസിയേഷൻ, പൗരസമിതി, യൂത്ത്ക്ലബ് തുടങ്ങിയവയിലെ അംഗങ്ങൾക്ക് ക്ലാസെടുക്കുക. ആദ്യഘട്ടത്തിൽ 70 ലക്ഷത്തോളം രൂപയാണ് ഇരു പദ്ധതികൾക്കും കൂടി കണക്കാക്കുന്ന ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.