തിരുവനന്തപുരം: സംസ്ഥാനം 1000 കോടി കൂടി കടമെടുക്കുന്നു. ഇതോടെ ഇൗ മാസത്തെ കടമെടുപ്പ് മാത്രം 3000 കോടിയാകും. വികസന ആവശ്യങ്ങൾക്ക് വേണ്ടിയാണ് കടമെടുപ്പ് എന്നാണ് സർക്കാ ർ വ്യക്തമാക്കുന്നത്. അടുത്ത മാസത്തെ ശമ്പള-പെൻഷൻ വിതരണം കൂടി സുഗമമാക്കാൻ കൂടി ലക്ഷ്യമിട്ടാണ് കടമെടുപ്പ്. ഏപ്രിൽ മാസ ശമ്പളത്തിനും പെൻഷനുമൊപ്പം ക്ഷാമബത്ത കുടിശ്ശിക കൂടി നൽകുന്നുണ്ട്.
ഇൗ മാസം ആദ്യം 1500 കോടിയും തുടർന്ന് 500 കോടിയും കടമെടുത്തിരുന്നു. ഇപ്പോൾ എടുക്കുന്ന 1000 കോടി കടപ്പത്രത്തിെൻറ ലേലം 23ന് മുംബൈ റിസർവ് ബാങ്ക് ഒാഫിസിൽ നടക്കും. അടുത്ത ദിവസം പണം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.