തിരുവനന്തപുരം: സ്പ്രിൻക്ലറിെൻറ കൈവശം രോഗികളുടെ ഡാറ്റയില്ലെന്ന് കേരളസർക്കാർ ഹൈകോടതിയെ അറിയിച്ചു. രോഗികളുടെ വിവരശേഖരണവും വിശകലനവും ഇനി സി-ഡിറ്റ് നിർവഹിക്കും. രോഗികളുടെ അനുമതി പത്രം വാങ്ങിയ ശേഷമായിരിക്കും സി-ഡിറ്റ് വിവരം ശേഖരിക്കുക.
സ്പ്രിൻക്ലറിെൻറ കൈവശമുള്ള ഡാറ്റ നശിപ്പിക്കാൻ നിർദേശിച്ചതായും സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു. ഡാറ്റയും സോഫ്റ്റ്വെയറും സ്പ്രിൻക്ലറിൽ നിന്നും തിരിച്ചുവാങ്ങി.
കേന്ദ്ര സർക്കാരിനോട് മൂന്നുപ്രാവശ്യം സോഫ്റ്റ്വെയറിനായി ആവശ്യപ്പെട്ടുവെങ്കിലും അനുകൂല മറുപടി നൽകിയില്ല. സ്പ്രിൻക്ലറുമായി ഇനി ആപ്പ് അപ്ഡേഷെൻറ കരാർ മാത്രമാണ് ഉണ്ടാകുകയെന്നും സർക്കാർ ഹൈകോടതിയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.