തിരുവനന്തപുരം: മഹാപ്രളയത്തിലെ രക്ഷാപ്രവർത്തനത്തിന് വിമാനങ്ങൾ ഉപയോഗിച്ചത ിന് കേന്ദ്രം കൂലി ചോദിച്ചതിന് വിശദീകരണവുമായി പ്രതിരോധവകുപ്പ് വക്താവ്. സർക്കാർ സംവിധാനങ്ങളിൽ സാധാരണ സംഭവിക്കുന്ന എഴുത്തുകുത്ത് പരിപാടിയാണെന്നാണ് പ്രതിരോധ മന്ത്രാലയത്തിെൻറ തിരുവനന്തപുരം പി.ആർ.ഒ ധന്യ സനൽ ഫേസ്ബുക്കിലൂടെ നൽകിയത്. രക്ഷാപ്രവർത്തനം നടത്തിയതിന് കേരളം 33.79 കോടി രൂപ നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെെട്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കുറിപ്പ്.
സർക്കാർ സംവിധാനങ്ങളിൽ ഓരോരൂപയും അക്കൗണ്ടബിൾ ആണെന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ. സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ വിവിധ ആവശ്യങ്ങൾക്ക് സേനയുടെ വിമാനങ്ങൾ ഉപയോഗിക്കുമ്പോൾ, അതിന് ഉണ്ടായേക്കാവുന്ന ചെലവ് അതാത് സർക്കാറിനോട് ആവശ്യപ്പെടുന്നത് സാധാരണ സംഭവിക്കുന്ന എഴുത്തുകുത്ത് പരിപാടിയാണ്. പുറ്റിങ്ങൽ വെടിക്കെട്ട് അപകടം, മുക്കുന്നിമലയിലെ കാട്ടു തീ അണയ്ക്കൽ, ഓഖി ചുഴലിക്കാറ്റ് തുടങ്ങിയ വിവിധ അവസരങ്ങളിലും ഇത്തരം നടപടി ഉണ്ടായിരുന്നു. സംസ്ഥാന സർക്കാറിനെ അറിയിക്കുകയും ചെയ്തു. അതേ നടപടി തന്നെയാണ് പ്രളയസമയത്തും സംഭവിച്ചതെന്നാണ് ധന്യ വിശദീകരിക്കുന്നത്.
എയർ ലിഫ്റ്റ് ചാർജസ് നാളെ അടച്ചുതീർത്ത് രശീത് വാങ്ങുവാനുള്ളതല്ല. മറിച്ച്, ഭാവിയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചർച്ചചെയ്ത് തുക മയപ്പെടുത്തുകയോ, അടച്ചുതീർക്കുകയോ, എഴുതിത്തള്ളുകയോ, കൂടുതൽ കേന്ദ്ര സഹായം ആവശ്യപ്പെടുകയോ ഒക്കെ ചെയ്യാനുള്ള വഴിയാണെന്നുമാണ് അവർ വിശദീകരിക്കുന്നത്. എയർ ലിഫ്റ്റിങ് ചാർജ് ആവശ്യപ്പെട്ടത് വ്യോമസേന എന്തോ അരുതാത്തത് ചെയ്തു എന്ന രൂപേണ തെറ്റിദ്ധരിച്ച് ഇലക്ട്രോണിക്-പ്രിൻറ് മാധ്യമങ്ങൾ വാർത്ത നൽകുന്നത് ശ്രദ്ധയിൽപ്പെെട്ടന്ന ആമുഖത്തോടെയാണ് അവരുടെ കുറിപ്പ്. ഫോണിലൂടെ കാര്യത്തിെൻറ നിജസ്ഥിതി ആവശ്യപ്പെട്ടവരെ അത് കൃത്യമായി അറിയിച്ചിരുന്നു. എന്നിട്ടും തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള വാർത്തകളും ട്രോളുകളും പരക്കുന്നത് ശ്രദ്ധയിൽപെട്ടപ്പോഴാണ് രണ്ട് വാക്ക് എഴുതുന്നതെന്നും അവർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.