തിരുവനന്തപുരം: പ്രളയക്കെടുതിയിൽ അവശേഷിക്കുന്നത് 97 ദുരിതാശ്വാസ ക്യാമ്പ്. 1004 കുടുംബങ്ങളിലെ 3166 പേരാണ് ഇവിടെ കഴിയുന്നത്. ഏറ്റവുമധികം തൃശൂരിലാണ്; 49 ക്യാമ്പിൽ 455 കുടുംബങ്ങളിലെ 1414 പേരുണ്ട്. കോട്ടയത്തും പാലക്കാട്ടും ഓരോ ക്യാമ്പും പത്തനംതിട്ടയിലും മലപ്പുറത്തും രണ്ടും അവശേഷിക്കുന്നു.
ജില്ല, ക്യാമ്പ്, കുടുംബം, അംഗസംഖ്യ ക്രമത്തിൽ: പത്തനംതിട്ട - 2 (44- 114), ആലപ്പുഴ- 8 (127- 469), കോട്ടയം- 01 (12- 43), ഇടുക്കി- 9 (121-341), എറണാകുളം-10 (95- 253), തൃശൂർ- 49 (455- 1414), പാലക്കാട് -1 (09- 37), മലപ്പുറം - 2 (18-51), വയനാട് -15 (123- 414). 10,000 രൂപ നൽകാൻ 6,10,802 പേരുടെ പട്ടിക തയാറാക്കി. കാസർകോട് ഒഴികെയുള്ള ജില്ലകളിലുള്ളവരാണ് പട്ടികയിൽ.
ദുരിതാശ്വാസം ലഭിക്കുന്നതിന് 623 പുതിയ അപേക്ഷയും സർക്കാറിന് ലഭിച്ചു. എറണാകുളത്താണ് ഏറ്റവുമധികം പേർ അപേക്ഷ നൽകിയത്; 1,68,298 അപേക്ഷകരിൽ 1,52,228 പേർക്ക് 10,000 രൂപ നൽകി. ഏറ്റവും കുറവ് കണ്ണൂരിലാണ്; 151 പേർക്ക് തുക നൽകി. ആലപ്പുഴയിൽ 1,22,058 അപേക്ഷകരിൽ 1,08,896 പേർക്കും തൃശൂരിൽ പട്ടികയിലെ 117035 പേരിൽ 98502 പേർക്കും ആനുകൂല്യം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.