ഗുരുവായൂര്‍: പിടികൂടാനെത്തിയ പൊലീസുകാരെൻറ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് പിടികിട്ടാപ്പുള്ളി ഓടിരക്ഷപ്പെട്ടു. പാലയൂർ കറുപ്പം വീട്ടിൽ ഫവാദാണ് (33) രക്ഷപ്പെട്ടത്. കവർച്ച ഉൾെപ്പടെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ഒരാളിൽ നിന്ന് ഫവാദ് പേരകത്തെ ഭാര്യവീട്ടിൽ ഉണ്ടെന്നറിഞ്ഞാണ് ഗുരുവായൂർ സ്റ്റേഷനിൽനിന്ന് സി.പി.ഒമാരായ രതീഷ്, ശശിധരൻ എന്നിവർ എത്തിയത്. പിറകിലെ വാതിലിലൂടെ ഇറങ്ങിയോടാൻ ശ്രമിച്ച ഫവാദിനെ രതീഷ് തടയാൻ ശ്രമിച്ചപ്പോഴാണ് പോക്കറ്റിൽനിന്ന് കുരുമുളക് സ്പ്രേ എടുത്ത് കണ്ണിൽ അടിച്ചത്. രതീഷ് ആശുപത്രിയിൽ ചികിത്സ തേടി.
ഒരു വർഷം മുമ്പ് പാലയൂരിൽ യാത്രക്കാരെൻറ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് സ്കൂട്ടർ തട്ടിയെടുത്തതുൾപ്പെടെ ഗുരുവായൂർ, വാടാനപ്പള്ളി, ചാവക്കാട്, കോഴിക്കോട്, വടക്കാഞ്ചേരി, കുന്നംകുളം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.