തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 49 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 18 േപർ വിദേശത്തുനിന്ന് എത്തിയവരും 25 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തിയവരുമാണ്. ആറു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര്‍ റിമാൻഡ് തടവുകാരാണ്. തിരുവനന്തപുരത്തെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്. അതേസമയം, 12 പേർക്ക് കോവിഡ് ഭേദമായി.
കാസർകോട് 14, കണ്ണൂർ 10, തിരുവനന്തപുരം 5, പാലക്കാട് 5, കോഴിക്കോട് 4, പത്തനംതിട്ട 3, ആലപ്പുഴ 3, കൊല്ലം 2, കോട്ടയം 2, ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം ബാധിച്ചത്. കാസർകോട് 6, കൊല്ലം 2, എറണാകുളം - ഇടുക്കി - മലപ്പുറം വയനാട് ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് രോഗം ഭേദമായത്. 359 പേരാണ് ഇനി ചികിത്സയിലുള്ളത്. 532 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
പുതിയ ഹോട്ട്സ്പോട്ടുകൾ
കണ്ണൂരിലെ പിണറായി, പാലക്കാട്ടെ പുതുശേരി, മലമ്പുഴ, ചാലിശേരി എന്നിവ പുതിയ ഹോട്ട്സ്പോട്ടുകൾ. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 59 ആയി.
കേരളത്തിൽ എത്തിയവർ 97,247 പേർ
വിമാനത്താവളം വഴി 8390 പേരും, സീപോര്‍ട്ട് വഴി 1621 പേരും, ചെക്ക് പോസ്റ്റ് വഴി 82,678 പേരും, ട്രെയിനിൽ 4558 പേരും അടക്കം ആകെ 97,247 പേരാണ് സംസ്ഥാനത്ത് എത്തിയത്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 152 പേരെ
152 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവിധ ജില്ലകളിലായി 99,278 പേര്‍ നിരീക്ഷണത്തിലാണ്. 98,486 പേര്‍ വീട് / ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റീനിലും 792 പേര്‍ ആശുപത്രികളിലുമാണ്. 24 മണിക്കൂറിനിടെ 1861 സാമ്പിളുകൾ പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.