മാനന്തവാടി: വയനാട്ടില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചീരാല്‍ പിഎച്ച്‌സി പരിധിയില്‍ വരുന്ന 25 കാരനും, പൊരുന്നന്നൂര്‍ പിഎച്ച്‌സി പരിധിയില്‍ വരുന്ന 20കാരനും, മീനങ്ങാടി സ്വദേശിനിയായ 45 കാരിക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ചീരാല്‍ സ്വദേശി ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നും മെയ് 7ന് നാട്ടിലെത്തി ക്വാറൻറീനില്‍ കഴിയുന്ന വ്യക്തിയാണ്.
എടവക പഞ്ചായത്ത് പരിധിയിലുള്ള യുവാവിന് മെയ് അഞ്ചിന് മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയില്‍ രോഗം സ്ഥിരീകരിച്ച യുവാവുമായുള്ള സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായതെന്നാണ് സൂചന. രോഗം സ്ഥിരീകരിച്ച മീനങ്ങാടി സ്വദേശിനി മാനന്തവാടിയില്‍ രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവർ മീനങ്ങാടിയിലെ ചരക്ക് ഇറക്കിയ സ്ഥാപനത്തിലെ ബില്ല് എഴുതിക്കൊടുത്ത ആളുടെ ഭാര്യയാണ്.
ചെന്നൈയില്‍ നിന്നും കാര്‍ മാർഗം മെയ് ഏഴിനാണ് ചീരാല്‍ സ്വദേശി പുറപ്പെട്ടത്. വാളയാറിലെത്തിയ ശേഷം മറ്റൊരു കാറില്‍ എട്ടിന് ലക്കിടിയിലെത്തി. കാറിലെത്തിയ സഹോദരനും, സുഹൃത്തും അവിടെ നിന്നും ഇദ്ദേഹത്തെ കൂട്ടി വരികയും ഒരു വീട്ടില്‍ തനിച്ച് ക്വാറൻറീനിലാകുകയുമായിരുന്നു.
അന്ന് തന്നെ ആരോഗ്യ വകുപ്പ് അധികൃതര്‍ ഇദ്ദേഹത്തെ ജില്ല ആശുപത്രിയില്‍ നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു എടവക പഞ്ചായത്ത് സ്വദേശിയായ യുവാവിന് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചതെന്നാണ് സൂചന.
മെയ് അഞ്ചിന് രോഗം സ്ഥിരീകരിച്ച മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിലെ യുവാവുമായി ഇദ്ദേഹത്തിന് പ്രാഥമിക സമ്പര്‍ക്കമുണ്ടായതായി പറയുന്നുണ്ട്. ഇരുവരും നിലമ്പൂരില്‍ ഒരുമിച്ച് താമസിച്ചിരുന്നതായും മാര്‍ച്ച് അവസാനം നാട്ടിലേക്ക് മടങ്ങി വന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രാഥമിക സമ്പര്‍ക്കത്തിൻെറ അടിസ്ഥാനത്തില്‍ യുവാവിൻെറ സ്വാബ് അയച്ചതിൻെറ ഫലം പുറത്ത് വന്നതിലാണ് ഇപ്പോള്‍ രോഗ സ്ഥിരീകരണം നടത്തിയിരിക്കുന്നത്.
ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10 ആയി. മൂന്ന് പേര്‍ രോഗമുക്തി നേടി തിരിച്ചു പോയി. ആറ് പേര്‍ കോവിഡ് കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.