കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത്

കോട്ടയം: മാണി സി. കാപ്പൻ യു.ഡി.എഫിനൊപ്പം ചേർന്നതിനുപിന്നാലെ, സാഹചര്യങ്ങൾ വിലയിരുത്താൻ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുന്നു. ചൊവ്വാഴ്ച നാലിന് സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് യോഗം. പാലാക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പും ചർച്ചയാകും.

സീറ്റ് വിഭജന സാഹചര്യങ്ങളും വിലയിരുത്തും. എൽ.ഡി.എഫുമായി ചർച്ച നടത്തി സീറ്റുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ പാർട്ടി നേതൃത്വത്തെ യോഗം ചുമതലപ്പെടുത്തും. 13 സീറ്റ് ആവശ്യപ്പെടാനാണ് ധാരണ. ആറെണ്ണം കോട്ടയം ജില്ലയിലാണ്. കഴിഞ്ഞ തവണ സംയുക്ത കേരള കോൺഗ്രസായി യു.ഡി.എഫിൽ 15 സീറ്റിലാണ് മത്സരിച്ചത്. ഇതിൽ 11 സീറ്റിൽ മാണി വിഭാഗവും നാലിടങ്ങളിൽ ജോസഫ് വിഭാഗവുമായിരുന്നു.

കഴിഞ്ഞ തവണ മത്സരിച്ച 11 സീറ്റുകൾക്കൊപ്പം രണ്ട് സീറ്റ് അധികം വേണമെന്നാണ് ജോസ് കെ. മാണിയുടെ നിർദേശം. കണ്ണൂരിലെ ഇരിക്കൂർ, പത്തനംതിട്ടയിലെ റാന്നി സീറ്റുകളാണ് അത്. ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.

Tags:    
News Summary - Kerala Congress (M) steering committee meeting in Kottayam today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.