അതിർത്തിയിൽ തിങ്കളാഴ്ച മുതൽ വീണ്ടും നിയന്ത്രണം

മഞ്ചേശ്വരം: കോവിഡ്‌ വകഭേദം കണക്കിലെടുത്ത് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് അതിർത്തികളിൽ കർണാടക സർക്കാർ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തുന്നു. തിങ്കളാഴ്ച രാവിലെ മുതലാണ് കർണാടക നിയന്ത്രണം ആരംഭിക്കുക. നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ രണ്ട് മാസം മുമ്പ് പിൻവലിച്ചിരുന്നു. ഇതിന്റെ ഭാഗമായി തലപ്പാടി അതിർത്തിയിൽ സ്ഥാപിച്ചിരുന്ന ബാരക്കുകളും  എടുത്തു മാറ്റുകയും ചെയ്തിരുന്നു.

എന്നാൽ, സംസ്ഥാന സർക്കാറിന്റെ നിർദേശത്തെ തുടർന്ന് ഞായറാഴ്ച രാവിലെ മുതൽ ബാരക്കുകളും മറ്റും പുനസ്ഥാപിച്ചു. ഇവിടെ നിന്നും പിൻവലിച്ചിരുന്ന പൊലീസ് പോസ്റ്റും പുനഃസ്ഥാപിച്ചിട്ടുണ്ട്. മറ്റു വകുപ്പിലെയും പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥരെയും തിങ്കളാഴ്ച തലപ്പാടി അതിർത്തിയിൽ നിയമിച്ചു ഉത്തരവ് ഇറക്കിയിട്ടുണ്ട്. കോവിഡ്‌ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ തിങ്കളാഴ്ച രാവിലെ മുതൽ കടത്തി വിടുകയുള്ളൂ.

രണ്ട് ഡോസ് വാക്സിൻ എടുത്തവരെ പരിഗണിക്കില്ല. ദൈനംദിന ആവശ്യത്തിന് പോകുന്നവർ, വിദ്യാർഥികൾ എന്നിവർക്ക് പോലും പ്രത്യേക പരിഗണന ഉണ്ടാവില്ല. എന്നാൽ, രോഗികളെ കടത്തിവിടും. ഒരാഴ്ച മുമ്പ് തുടങ്ങിയ കെ.എസ്.ആർ.ടി.സി അന്തർസംസ്‌ഥന സർവീസ് തുടരാനാണ് തീരുമാനം.പക്ഷെ, യാത്രക്കാർക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉറപ്പ് വരുത്തിയ ശേഷമായിരിക്കും യാത്ര തുടരാൻ അനുവദിക്കുക.

ഞായറാഴ്ച രാവിലെ ഒരു മണിക്കൂർ അതിർത്തിയിൽ യാത്രക്കാരെ തടഞ്ഞിരുന്നു. മുന്നറിയിപ്പ് നൽകാതെയുള്ള നിയന്ത്രണത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെ നിയന്ത്രണം തിങ്കളാഴ്ച മുതൽ ആരംഭിക്കാനാണ് തീരുമാനം

Tags:    
News Summary - Kerala Border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.