കവിയൂർ കേസിൽ നിലപാട് തിരുത്തി സി.ബി.െഎ; പീഡിപ്പിച്ചത് പിതാവാണെന്നതിന് തെളിവില്ല

തിരുവനന്തപുരം: കവിയൂർ കേസിലെ പെൺകുട്ടിയെ പീഡിപ്പിച്ചത് പിതാവാണെന്ന നിലപാട് തിരുത്തി സി.ബി.ഐ. പിതാവ് പീഡിപ്പ ിച്ചു എന്നതിന് തെളിവിെല്ലന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. കേസിൽ വി.ഐ.പി സാന്നിധ്യം സൂചിപ്പിക്കുന്ന തെളിവ് ലഭി ച്ചിെല്ലന്നും ഡിവൈ.എസ്.പി അനന്തകൃഷ്ണൻ സമർപ്പിച്ച നാലാം തുടരന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. രാഷ്ട്രീയക്കാരുടെയോ നേതാക്കളുടെ മക്കളുടെയോ ബന്ധം തെളിയിക്കാനായിട്ടില്ല. ഹരജിക്കാരനായ നന്ദകുമാർ ഉന്നയിച്ച ആരോപണത്തിന് തെളിവ് ലഭിച്ചിട്ടില്ലെന്നും 23 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.

മറ്റ് കണ്ടെത്തലുകൾ നേരേത്ത സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത് ആവർത്തിക്കുകയാണ് സി.ബി.െഎ. സി.ബി.ഐ സമർപ്പിച്ച മൂന്ന് അന്വേഷണ റിപ്പോർട്ടിലും പെൺകുട്ടിയുടെ പിതാവാണ് പീഡിപ്പിച്ചതെന്നായിരുന്നു ആരോപിച്ചിരുന്നത്. ശാസ്ത്രീയ തെളിവിെൻറ അഭാവത്തിൽ ഇവ കോടതി തള്ളി. ഇതിനെ തുടർന്നാണ് നാലാം തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

2004 സെപ്റ്റംബർ 28നാണ് കവിയൂരിന് സമീപത്തെ ക്ഷേത്രപൂജാരിയും കുടുംബവും കൂട്ട ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. ഇതിന് കാരണം ഏകപ്രതി ലതാ നായരെന്നാണ് സി.ബി.ഐ കണ്ടെത്തിയത്.


Tags:    
News Summary - Kaviyoor Rape Case CBI Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.