കവളപ്പാറയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ 39 ആയി

മലപ്പുറം: ഉരുൾപ്പൊട്ടലുണ്ടായ നിലമ്പൂർ കവളപ്പാറയിൽ നിന്ന് ഒരു മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. ഇതോടെ കവളപ്പ ാറ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. കവളപ്പാറയിൽ മണ്ണിനടിയിൽപ്പെട്ടവർക്കായി ആധുനിക സംവിധാനങ്ങൾ ഉപയോഗിച് ച് തെരച്ചിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. റഡാർ സംവിധാനം ഉപയോഗിച്ചുള്ള തെരച്ചിലായിരിക്കും കവളപ്പാറയിൽ നടത്തുക.

നിലവിലെ കണക്കുകൾ പ്രകാരം കവളപ്പാറയിൽ നിന്നും 21 പേരെ കൂടി കണ്ടെത്താനുണ്ട്. ദുരന്തം നടന്ന് 10 ദിവസം പിന്നിടുമ്പോള്‍ മൃതദേഹങ്ങള്‍ അഴുകി വികൃതമായിട്ടുണ്ട്. ശരീരഭാഗങ്ങള്‍ വേര്‍പെട്ട നിലയിലാണ്.

അപകടസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ, ആഭരണങ്ങള്‍ എന്നിവ നോക്കിയാണ് ബന്ധുക്കള്‍ തിരിച്ചറിയുന്നത്. പത്തോളം മണ്ണുമാന്തി യന്ത്രങ്ങള്‍ തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. മഴ വിട്ടുനിൽക്കുന്നത് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി

Tags:    
News Summary - Kavalapara disaster-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.