കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്ന ിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. വ്യാഴാഴ്ച വൈ കീട്ടാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ കേസ് ക്രൈംബ്രാഞ്ചിന് വിട്ട് ഉത്തരവിട്ടത്. ക്രൈം ബ്രാഞ്ച് െഎ.ജി എസ്. ശ്രീജിത്തിെൻറ മേൽനോട്ടത്തിലാകും അന്വേഷണം. സംഘാംഗങ്ങളെ െഎ.ജി ത ീരുമാനിക്കും.
അന്തർ സംസ്ഥാനതലത്തിലുള്ള അന്വേഷണം വേണ്ടതിനാലും ലോക്സഭ െതര ഞ്ഞെടുപ്പ് കണക്കിലെടുത്തുമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നതെന്നാണ് ഒൗദ്യോഗിക വിശദീകരണം. നേരേത്ത കാസർകോട് ജില്ല പൊലീസ് മേധാവിയായിരുന്ന ഡോ. എ. ശ്രീനിവാസിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു.
ഇൗ സാഹചര്യത്തിൽ അദ്ദേഹെത്ത അന്വേഷണചുമതല ഏൽപിക്കാനും സാധ്യതയുണ്ട്. ഇരട്ടക്കൊലപാതകം സി.ബി.െഎക്ക് വിടണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ സർക്കാർ നിർബന്ധിതമായത്. യു.ഡി.എഫ് നേതാക്കളും കൊല്ലപ്പെട്ട ശരത്ലാലിെൻറ പിതാവ് സത്യനാരായണനും കൃപേഷിെൻറ പിതാവ് കൃഷ്ണനും സി.ബി.െഎ അന്വേഷണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.
കൃപേഷിെൻറയും ശരത്ലാലിെൻറയും വീടുകൾ സന്ദർശിക്കാനെത്തിയ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനോടും കൃഷ്ണനും സത്യനാരായണനും ഇൗ ആവശ്യം ഉന്നയിച്ചിരുന്നു. അറസ്റ്റിലായ ഏഴംഗസംഘത്തിൽ കൊലപാതകക്കുറ്റം ഒതുക്കാനുള്ള ശ്രമം നടക്കുന്നുവെന്ന ആക്ഷേപമുന്നയിച്ചാണ് അന്വേഷണം സി.ബി.െഎക്ക് വിടണമെന്ന ആവശ്യമുയർത്തുന്നത്.
കേസിൽ അഞ്ച് സി.പി.എം പ്രവർത്തകരെ കൂടി അന്വേഷണസംഘം അറസ്റ്റ്ചെയ്തു. ഇതോടെ കേസിൽ ആകെ ഏഴ് സി.പി.എം പ്രവർത്തകർ അറസ്റ്റിലായി. എച്ചിലടുക്കത്തെ കെ.എം. സുരേഷ് (27), കെ. അനിൽകുമാർ (33), കുണ്ടാംകുഴി സ്വദേശിയും കല്യോട്ട് താമസക്കാരനുമായ അശ്വിൻ (19), എച്ചിലടുക്കം പിലാക്കത്തൊട്ടിലെ ശ്രീരാഗ് (22), കല്യോെട്ട ഗിജിൻ (26) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി സി.പി.എം പെരിയ മുൻ ലോക്കൽ കമ്മിറ്റിയംഗം എ. പീതാംബരൻ, പ്രതികൾ സഞ്ചരിച്ച വാഹനത്തിെൻറ ഉടമയും സംഭവസമയം വാഹനം ഒാടിക്കുകയും ചെയ്ത ബ്രാഞ്ച് കമ്മിറ്റി അംഗം സജി സി. ജോർജ് എന്നിവരെ കഴിഞ്ഞദിവസങ്ങളിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.
ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ സജിയെ ആറുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ച അറസ്റ്റിലായ പീതാംബരനെ കഴിഞ്ഞദിവസം കോടതി ഏഴുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. സജിക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണസംഘം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.