കാസര്‍കോട്: സ്കൂള്‍ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യ ാപകനെ കോടതി രണ്ട് വകുപ്പുകളിലായി 15 വര്‍ഷം കഠിനതടവിനും 35,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. നീര്ച്ചാല് മല്ലടുക്ക വീട്ടിലെ ബാലമുരളിയെയാണ് (32) ജില്ല അഡീഷനല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി പി.എസ്. ശശികുമാര്‍ ശിക്ഷിച്ചത്. ലൈംഗിക പീഡനത്തിന് 10 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധികതടവ് അനുഭവിക്കണം.
പോക്സോ നിയമപ്രകാരം അഞ്ചുവര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടക്കാനും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറുമാസം തടവനുഭവിക്കണം. 2012 -13 അധ്യയനവര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം. എസ്.ഐ ടി.പി. സുധയാണ് കേസ് അന്വേഷിച്ചത്. പിന്നീട് എസ്.ഐ ടി.പി. ജേക്കബ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. കേസില്‍ 26 സാക്ഷികളെ കോടതി വിസ്തരിച്ചു. 32 രേഖകള്‍ പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.