കാസർകോട്: വെള്ളരിക്കുണ്ടിലെ മദ്യവിൽപ്പനശാല കത്തി നശിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത് . ബിവറേജ് ഒൗട്ട്ലറ്റ് പൂർണമായും അഗ്നിക്കിരയായി. ഒൗട്ട്ലറ്റിൽ ശേഖരിച്ചുവെച്ച ലക്ഷക്കണക്കിന് രൂപയുടെ മദ്യവും കഴിഞ്ഞ ദിവസത്തെ കലക്ഷൻ പണവും കത്തിപ്പോയെന്നാണ് വിവരം.
കാഞ്ഞങ്ങാട്ടു നിന്നും പെരിങ്ങോട്ടത്ത് നിന്നും എത്തിയ നാല് അഗ്നിശമന സേനാ യൂണിറ്റ് നാലു മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. നഷ്ടത്തിെൻറ കൃത്യമായ കണക്കുകൾ ഉദ്യോഗസ്ഥർ എത്തിയശേഷമേ ലഭ്യമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.