representational image
മംഗളൂരു: സുഹൃത്തായ യുവതിയെ കുത്തിക്കൊലപ്പെടുത്തിയശേഷം സ്വന്തം കഴുത്തുമുറിച്ച് യുവാവ് മരിച്ചു. ദേശീയപാത ഉഡുപ്പിക്കടുത്ത സന്ധെക്കട്ടയിലാണ് ദാരുണ സംഭവം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി കത്തികൊണ്ട് കുത്തിയ യുവാവ് അതേ ആയുധം ഉപയോഗിച്ചാണ് കഴുത്തുമുറിച്ചത്. നാട്ടുകാർ ആശുപത്രിയിലെത്തിച്ച ഇരുവരും മരിച്ചു. സൗമ്യശ്രീ (26), സന്ദേശ് കുളൽ (26) എന്നിവരാണ് മരിച്ചത്.
സന്ധെകട്ടയിൽ ബാങ്കിൽ ഡാറ്റ ഓപറേറ്ററായി ജോലി ചെയ്യുന്ന, കക്കുഞ്ചെ വിട്ടൽ ഭണ്ഡാരി-സുശീല ദമ്പതികളുടെ മകളാണ് സൗമ്യശ്രീ. ഉഡുപ്പിയിലെ മെഡിക്കൽ ഷോപ്പിൽ കമ്പ്യൂട്ടർ ഓപറേറ്ററാണ് സന്ദേശ്. ഇരുവരും ഏഴ് വർഷമായി സുഹൃത്തുക്കളാണെന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസം മുമ്പ് മറ്റൊരു യുവാവുമായി സൗമ്യശ്രീയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വാക്കേറ്റത്തുടർന്നാണ് അക്രമത്തിലും കൊലയിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.