കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ടുപേര്‍ കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. ഉദുമ ഇച്ചിലങ്കാലിലെ ഫയാസ് മൊയ്തീന് കുഞ്ഞി (29), എന്‍. ഉസ്മാന് (28) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലാവുന്നവരുടെ എണ്ണം പത്തായി.
18 പേര്‍ക്കെതിരെയാണ് കേസ്. മറ്റ് പ്രതികളെ അന്വേഷിച്ചു വരുകയാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ അറസ്റ്റിലായ ഇടനിലക്കാരിയെ കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ ഇടനിലക്കാരിയായ കാസര്‍കോട് കോട്ടക്കണ്ണിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയായ എന്മകജെ കുടുവാ ഹൗസിലെ ബീഫാത്തിമ (42)യാണ് റിമാൻഡിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.