സന്ദീപ് വാര്യർ
കാഞ്ഞങ്ങാട്: തിങ്കളാഴ്ച വൈകീട്ട് പടന്നക്കാട് നെഹ്റു കോളജിൽ കോൺഗ്രസ് സ്ഥാനാർഥി സന്ദീപ് വാര്യറെയും മറ്റ് കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയുമടക്കം അഞ്ചുപേരെ ആക്രമിച്ച സംഭവത്തിലും സ്ഥാനാർഥിയെ വധിക്കാൻ ശ്രമിച്ചതിനും 25 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ഹോസ്ദുർഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തു. തൃക്കരിപ്പൂർ ആശുപത്രിയിൽ ചികിത്സതേടിയ സന്ദീപ് വാര്യരിൽനിന്ന് പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തശേഷമാണ് കേസെടുത്തത്. പ്രചാരണത്തിന് കോളജിലെത്തിയ വിരോധത്തിന് ഭീഷണിപ്പെടുത്തുകയായിരുന്നു.
ആക്രമണത്തിൽ സന്ദീപിനൊപ്പമുണ്ടായിരുന്ന മംഗളൂരു ബി.സി റോഡിലെ ലുഖ്മാൻ ഹക്കീം (25), പടന്നക്കാട് സ്വദേശി വിഷ്ണുവത്സൻ (20), പേരോൽ വട്ടപ്പൊയിലിലെ ഇ.കെ. അബ്ദുൽ നാഫിഹ് (20), തൃക്കരിപ്പൂർ പെരിയോത്ത് റോഡിലെ അഹമ്മദ് മുജ്തബ (38) എന്നിവർ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു.
എസ്.എഫ്.ഐ പ്രവർത്തകരായ കോളജ് യൂനിയൻ ചെയർമാൻ കെ.വി. അഭിരാം, ജീതിൻറാം, പി.യു. മിഥുൻ, ബ്രിജേഷ്, സൽമാൻ ഹാരിസ്, നിഗിലേഷ്, വിഗ്നേഷ്, ഗൗതം, ആദിത്യൻ നീളംകര, ആദിത്യൻ കാഞ്ഞങ്ങാട്, കെ.വി. അതിൽ, മറ്റ് കണ്ടാലറിയാവുന്ന 14 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.