പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സ്
പെരിയ: നാനോ ടെക്നോളജി ഗവേഷണത്തിന്റെ അനന്തസാധ്യതകള്‍ ചര്‍ച്ച ചെയ്ത് അന്താരാഷ്ട്ര കോണ്‍ഫറന്‍സ്.
ഊർജം, ആരോഗ്യം, കുടിവെള്ളം തുടങ്ങിയ മേഖലകളില്‍ നാനോ ടെക്നോളജി സാധ്യമാക്കുന്ന പരിവര്‍ത്തനമാണ് കേന്ദ്ര സർവകലാശാല കോണ്‍ഫറന്‍സിന്റെ രണ്ടാം ദിവസം ചര്‍ച്ചയായത്.
പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിന് നാനോ ടെക്നോളജി ഗവേഷണം പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് കോണ്‍ഫറന്‍സില്‍ സംസാരിച്ച വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യങ്ങളില്‍നിന്നും പരിസ്ഥിതി സൗഹൃദമായ ബയോപ്ലാസ്റ്റിക് ഉൽപാദിപ്പിക്കാനാകും. മലിനീകരണം കുറക്കാനും ജലശുദ്ധീകരണം ഉറപ്പാക്കാനും കഴിയും. ആരോഗ്യമേഖലയിലും വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും. ആന്റിബയോട്ടിക്കളുടെ ശേഷി വർധിപ്പിക്കാന്‍ സാധിക്കും. വന്‍തോതില്‍ ജോലി സാധ്യതകളും തുറക്കും.
പ്രഫ. എം.ആര്. അനന്തരാമന് (കുസാറ്റ്, കേരളം), പ്രഫ. സജി ജോര്‍ജ് (കാനഡ), ഡോ.സി.എന്‍. രമാചന്ദ് സക്സിന് (യു.എസ്), ഡോ. വി.ടി. വിനോദ്(ചെക്ക് റിപ്പബ്ലിക്), ഡോ.എം.എം. ഷാജുമോന്‍ (ഐസര്‍, തിരുവനന്തപുരം), ഡോ.ടി.എന്‍. നാരായണന് (ടി.ഐ.എഫ്.ആര് ഹൈദരാബാദ്), പ്രഫ. നിഷിമുര ഷണ് (ജപ്പാന്), ഡോ.എച്ച്. ദേവേന്ദ്രപ്പ (മംഗളുരു യൂനിവേഴ്സിറ്റി) തുടങ്ങിയവര്‍ ചൊവാഴ്ച വിവിധ സെഷനുകള്‍ നയിച്ചു. ഫിസിക്സ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തില്‍ ഫങ്ഷനല്‍ മെറ്റീരിയല്‍സ് ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി എന്ന വിഷയത്തില്‍ നടന്നുവരുന്ന കോണ്‍ഫറന്‍സ് ഇന്ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.