മംഗളൂരു: നഗരത്തിലെ ബെൻഡോർവെല്ലിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിൽനിന്ന് കാണാതായ വജ്രം പതിച്ച കമ്മൽ കദ്രി പൊലീസ് കണ്ടെത്തി. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച അന്തരിച്ച ഹരീഷ് ഷെട്ടിയുടെ (45) മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. കഴുത്തിലെ സ്വർണമാല നീക്കിയ സമയത്ത് ചെവികളിലെ വജ്ര കമ്മൽ നീക്കാൻ സാധിച്ചില്ല. സംസ്കാര സമയത്ത് നീക്കാമെന്ന് ബന്ധുക്കൾ കരുതി ഈ വിവരം മോർച്ചറിയുടെ ചുമതലയുള്ള ആളുകളെ അറിയിക്കുകയും ചെയ്തു.
എന്നാൽ, മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോകുന്ന സമയത്ത് വജ്ര കമ്മൽ കാണാതായതിനെ തുടർന്ന് കദ്രി പൊലീസിൽ വിവരമറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, സെക്യൂരിറ്റി ഗാർഡ് കമ്മൽ മോഷ്ടിച്ചതായി കണ്ടെത്തി. അതിനുശേഷം സെക്യൂരിറ്റി ഗാർഡ് കുടുംബാംഗങ്ങൾക്ക് കമ്മൽ തിരികെ നൽകുകയായിരുന്നു. സെക്യൂരിറ്റി ഗാർഡിനെ സർവിസിൽനിന്ന് പിരിച്ചുവിട്ടതായും അന്വേഷണത്തിന് എല്ലാ സഹകരണവും നൽകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.