ഹംസ മുസമ്മിൽ
കാസർകോട്: എം.ഡി.എം.എ കേസിലെ പ്രധാന പ്രതി പിടിയിൽ. കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ഹംസ മുസമ്മിലാണ് (22) കണ്ണൂരിൽ വെച്ച് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. ബംഗളൂരുവിൽ ഫാഷൻ ഡിസൈനറായി ജോലി ചെയ്തിരുന്ന ഇയാൾ ഇതിന്റെ മറവിൽ വൻതോതിൽ മയക്കുമരുന്നുകച്ചവടം നടത്തിവരുകയായിരുന്നു.
2025 ഫെബ്രുവരിയിൽ 75 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രതികൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയ ആളാണ് പിടിയിലായത്.
ഇയാളുടെ നാല് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചപ്പോൾ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ ഓരോ മാസവും നടത്തിയതായി കണ്ടെത്തി. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയിലെ കേരളത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ.
കാസർകോട് ഡിവൈ.എസ്.പി സി.കെ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ. അനൂപ് കുമാർ, സബ് ഇൻസ്പെക്ടർ രതീഷ് ഗോപി, എ.എസ്.ഐ അതുൽ റാം, എസ്.സി.പി.ഒ ധനേഷ്, സി.പി.ഒമാരായ സന്ദീപ്, പ്രശോഭ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.