പിടികൂടിയ മത്സ്യബന്ധന ബോട്ടുകൾ
കാസർകോട്: അനധികൃത മത്സ്യബന്ധനം നടത്തിയ മൂന്നു ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് 7.5 ലക്ഷം രൂപ പിഴയീടാക്കി. ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവർ നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് ബോട്ടുകൾ പിടികൂടിയത്.
ഞായറാഴ്ച രാത്രി അഴിത്തല പടിഞ്ഞാറുഭാഗം തീരത്തുനിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ രാത്രികാല ട്രോളിങ് നടത്തിയതിനും മതിയായ രേഖകളില്ലാത്ത ബോട്ടുകൾക്കെതിരെയാണ് നടപടി. കർണാടകയിൽനിന്നുള്ള മാലികുൽബഹ്ർ, സെന്റ് പീറ്റർ, ജാസ്മിൻ എന്നീ ബോട്ടുടമകൾക്കെതിരെയാണ് നടപടി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബാണ് പിഴയിട്ടത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്.
മറൈൻ എൻഫോഴ്സ്മെന്റ് വിങ്ങിലെ എ.എസ്.ഐ കെ.കെ. വിനോദ് കുമാർ, തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ ഷാജിൽ കുമാർ, ബേക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ രാജീവൻ, കുമ്പള കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ അനീഷ്, റെസ്ക്യൂ ഗാർഡ്മാരായ അജീഷ് കുമാർ, ശിവകുമാർ, സേതുമാധവൻ, ജയദേവൻ, ശശി സ്രാങ്ക്, മുഹമ്മദ് ഇക്ബാൽ, ഡ്രൈവർ അഷറഫ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.