പതിമൂന്നുകാരിയെ പതിവായി പീഡിപ്പിച്ചെന്ന് കണ്ടെത്തി; കാസർകോട് നാലു പേർ അറസ്റ്റിൽ

കാസർകോട്: പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ നാലുപേരെ കാസർകോട് വനിത പൊലിസ് അറസ്റ്റു ചെയ്തു. ഒരാൾ ഒളിവിലാണ്. സംഭവത്തിൽ അഞ്ച് കേസുകൾ പൊലിസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കാസർകോട് ഉളിയത്തടുക്കയിലെ സി.അബ്ബാസ് (60), സി.എ അബ്ബാസ് (49), എ.കെ മുഹമ്മദ് ഹനീഫ് (58), ഉസ്മാൻ (55) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂൺ 26 ന് ആൾ പാർപ്പില്ലാത്ത കെട്ടിടത്തിൽ പെൺകുട്ടിയോടൊപ്പം സംശയാസ്പദമായ നിലയിൽ കണ്ട പ്രതികളിൽ ഒരാളെ കുറിച്ച് നാട്ടുകാരാണ് പൊലിസിൽ വിവരം അറിയിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

പെൺകുട്ടിയിൽ നിന്നും വനിത പൊലിസ് മൊഴിയെടുത്തതോടെ പെൺകുട്ടിയെ ഇവർ പതിവായി പീഡിപ്പിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. തുടർന്നാണ് അറസ്റ്റ് ചെയ്തത്. മൂന്നു പേരെ റിമാൻറ് ചെയ്തു. ഒരാളെ ചോദ്യം ചെയ്തു വരികയാണ്. ഒരാൾ ഒളിവിൽ പോയതായി വനിത പൊലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഭാനുമതി പറഞ്ഞു. പെൺകുട്ടി ചൈൽഡ് ലൈൻ സംരക്ഷണത്തിലാണ് ഇപ്പോഴുള്ളത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി ഇൻസ്പെക്ടർ പറഞ്ഞു. പ്രതികളുടെ എണ്ണം വർധിക്കാനിടയുണ്ട്. 

Tags:    
News Summary - four arrested in child abuse case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.