കാഞ്ഞങ്ങാട്: 17കാരനായ വിദ്യാർഥി ഓടിച്ച കാർ പൊലീസിനെ കണ്ട് അമിത വേഗതയിൽ പോകുന്നതിനിടെ മതിലിലിടിച്ചു തകർന്നു.
കഴിഞ്ഞ ദിവസം ചിത്താരി കൊട്ടിലങ്ങാടാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വന്ന കാർ രാവണീശ്വരം ഭാഗത്തേക്ക് അമിത വേഗതയിൽ ഓടിച്ചു പോകുന്നതിനിടെയാണ് അപകടം. കാർ ഏറക്കുറെ തകർന്നെങ്കിലും കാർ ഓടിച്ച വിദ്യാർഥിയും കാറിൽ ഒപ്പമുണ്ടായിരുന്ന സഹപാഠിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പിന്നാലെയെത്തിയ പൊലീസ് ഇരുവരെയും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി വിട്ടയച്ചു. 17 വയസ്സുകാരനായ മകന് കാർ ഓടിക്കാൻ നൽകിയ മാതാവിന്റെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.