നീലേശ്വരം: നാലു വയസ്സുകാരനെ തെരുവുനായുടെ ആക്രമണത്തിൽനിന്ന് 15കാരൻ സാഹസികമായി രക്ഷപ്പെടുത്തി. നായുടെ കടിയേറ്റ ഇരുവരെയും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മടിക്കൈ വാഴക്കോട്ട് നർക്കലയിലെ സുധീഷ് -സിന്ധു ദമ്പതികളുടെ മകൻ ആയുഷ് (നാല്), സുരേന്ദ്രൻ-ഉഷ ദമ്പതികളുടെ മകൻ ആദി (15) എന്നിവർക്കാണ് തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ടാണ് വീടിന് സമീപം തനിച്ച് കളിക്കുകയായിരുന്ന ആയുഷിനെ തെരുവുനായ് ആക്രമിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസി ആദി തെരുവുനായെ നേരിടുകയായിരുന്നു. ആയുഷിനെ രക്ഷപ്പെടുത്തിയപ്പോൾ നായ് ആദിയെയും കടിച്ചു.
ഇരുവരെയും ഉടൻ ജില്ല ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞയാഴ്ച പത്രം ഏജന്റ് ബാബു കോട്ടപ്പാറക്കും തെരുവുനായുടെ കടിയേറ്റിരുന്നു. കോട്ടപ്പാറ, വാഴക്കോട് മേഖലകളിൽ തെരുവുനായ് ശല്യം രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.