കാസര്‍കോട്: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി സ്വകാര്യ ധനകാര്യസ്ഥാപനം അടച്ചുപൂട്ടി ഉടമ മുങ്ങിയതായി പരാതി. നഗരത്തിൽ മാസങ്ങൾക്കുമുമ്പ് പ്രവര്‍ത്തനമാരംഭിച്ച ധനകാര്യ സ്ഥാപനമാണ് രണ്ടാഴ്ചയായി അടഞ്ഞുകിടക്കുന്നത്. നിരവധി പേര്‍ ഈ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചിരുന്നു. സ്ഥാപനം അടച്ചിട്ടതോടെ ഇടപാടുകാര്‍ ആശങ്കയിലായി. സ്ഥാപന ഉടമയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ കാസര്‍കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. അതിനിടെ, രാത്രി ചിലര്‍ ഈ സ്ഥാപനത്തില്‍നിന്ന് സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയതായി നാട്ടുകാർ പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.