പടന്ന: കിഴക്കൻ യുക്രെയ്നിലെ ഖാർകിവിൽനിന്ന് കൂടുതൽ വിദ്യാർഥികൾ നാട്ടിലേക്ക് തിരിച്ചു. രണ്ടും കൽപിച്ചാണ് റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെടുന്നത്. 300 ഓളം വിദ്യാർഥികൾ ഇപ്പോൾ ഖാർകിവ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിപ്പാണെന്നാണ് നാട്ടിൽ ലഭിക്കുന്ന വിവരം. പെൺകുട്ടികൾ ചെറിയ വാഹനങ്ങളിലും ആൺകുട്ടികൾ മെട്രോ പാതയുടെ തുരങ്കങ്ങളിലൂടെ മൂന്ന് മണിക്കൂറോളം നടന്നുമാണ് പ്രധാന സ്റ്റേഷനിൽ എത്തുന്നത്. ചൊവ്വാഴ്ച രാത്രി തന്നെ വിദ്യാർഥികളോട് തയാറായി നിൽക്കാൻ പറഞ്ഞിരുന്നു. ബുധനാഴ്ച പുലർച്ച മുതൽ പല സംഘങ്ങളായി കുട്ടികളെ സ്റ്റേഷനിൽ എത്തിക്കാൻ തുടങ്ങി. ഇതിനിടെ അപായ മുന്നറിയിപ്പ് ഉയരുമ്പോഴെല്ലാം തിരിച്ച് ബങ്കറിലേക്ക് മാറിയും സാഹചര്യം അനുകൂലമായെന്ന് തോന്നിയാൽ വാഹനങ്ങളിൽ പുറപ്പെട്ടുമാണ് ഇവർ സ്റ്റേഷനിൽ എത്തിയത്. ട്രെയിനിൽ തദ്ദേശീയർക്കാണ് മുൻഗണന. പിന്നെയാണ് ഇന്ത്യയിൽ നിന്നടക്കമുള്ള വിദ്യാർഥികളെ കയറ്റുന്നത്. അതിനിടെ ചൊവ്വാഴ്ച പുറപ്പെട്ട മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾ അതിർത്തി നഗരമായ ലിവീവിൽ എത്തിച്ചേർന്നു. അവിടെനിന്ന് ബസ് മാർഗം ഹംഗറിയിലേക്ക് തിരിക്കും. പടം: ലിവീവിൽ ട്രെയിനിറങ്ങിയ ഇന്ത്യൻ വിദ്യാർഥികൾ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറത്തേക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.