കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പും വിവാദങ്ങളും നടക്കുന്നതിനിടെ ജ്വല്ലറിയിൽനിന്നും കിലോക്കണക്കിന് സ്വർണവും ഡയമണ്ടും വിലപിടിച്ച വാച്ചുകളും കടത്തിക്കൊണ്ടുപോയ ഡയറക്ടർമാരുടെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് നിക്ഷേപകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തട്ടിപ്പ് കേസിൽ എട്ടുപേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. എന്നാൽ, നാലുപേരെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്വർണമടക്കം എടുത്തുകൊണ്ടുപോയ കമ്പനി ഡയറക്ടർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. കേവലം പൂക്കോയ തങ്ങൾ, എം.സി. ഖമറുദ്ദീൻ എന്നിവരിൽ കേസൊതുക്കി തട്ടിപ്പു കേസ്തന്നെ തേച്ചുമായ്ച്ചുകളയാനുള്ള ശ്രമമാണോ നടക്കുന്നതെന്നും സംശയമുണ്ട്. ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച മുഴുവൻ നിക്ഷേപകർക്കും അവരുടെ പണം തിരികെ ലഭിക്കുന്നതിനുവേണ്ടി നടത്തിവരുന്ന സമരവും നിയമപരമായ ഇടപെടലും കൂടുതൽ ശകതമാക്കാൻ തീരുമാനിച്ചു. വാർത്തസമ്മേളനത്തിൽ പി.ഡി.പി സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ്, ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപകരായ എൻ.സി. ഇബ്രാഹിം എടച്ചാക്കൈ, സൈനുദ്ദീൻ കെ.കെ. തൃക്കരിപ്പൂർ, അസീസ് ഹാജി ഒ.എം. തൃക്കരിപ്പൂർ, മിസിരിയ പടന്ന, നസീമ പടന്ന തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.