കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1.3 കോടി രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവൻറീവ് വിഭാഗത്തിെൻറ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. വ്യാഴാഴ്ച പുലർച്ചെ 3.20ന് മസ്കത്തിൽ നിന്നുള്ള ഒമാൻ എയറിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നായാണ് സ്വർണം പിടികൂടിയത്. കാസർകോട് നാഷനൽ നഗർ ദാറുൽ അമാനിൽ തെരുവത്ത് നൗഷാദ് അബ്ദുൽ ഹമീദ് (38), കോഴിക്കോട് താമരശ്ശേരി കൂടത്തായി ബസാറിൽ തെഞ്ചീരി വീട്ടിൽ മുഹമ്മദ് റാഫി (24) എന്നിവരിൽ നിന്നാണ് ഇവ കണ്ടെടുത്തത്. 4.273 കിലോഗ്രാം സ്വർണമാണ് ഇരുവരുടെയും ബാഗേജിൽ നിന്നായി അധികൃതർ പിടിച്ചത്. ബാഗേജിനകത്ത് യന്ത്രങ്ങൾക്കുള്ളിലായിട്ടായിരുന്നു ഒളിപ്പിച്ചിരുന്നത്. സ്വർണം ഉരുക്കി യന്ത്രരൂപങ്ങളുടെ മാതൃകയിലാക്കിയാണ് കൊണ്ടുവന്നത്.
നൗഷാദിെൻറ ബാഗേജിൽ മോേട്ടാറിനകത്തായിരുന്നു സ്വർണം. രണ്ട് കിലോഗ്രാം വരുന്ന സ്വർണം യന്ത്രത്തിെൻറ പാർട്ട്സുകളുടെ രൂപത്തിലാക്കിയായിരുന്നു ഒളിപ്പിച്ചത്. റാഫിയുടെ ബാഗേജിൽ കാർ ക്ലീനറിനകത്തായിരുന്നു. ഇയാളിൽ നിന്ന് 2.273 കിലോഗ്രാം സ്വർണമാണ് പരിശോധനയിൽ കണ്ടെടുത്തത്. ദുബൈയിൽ നിന്ന് മസ്കത്ത് വഴിയാണ് ഇരുവരും കരിപ്പൂരിലെത്തിയത്. ദുബൈയിൽ നിന്ന് കരിപ്പൂരിലേക്ക് നേരിട്ട് വിമാനമുണ്ടെങ്കിലും കർശന പരിശോധന ഒഴിവാക്കുന്നതിനാണ് യാത്ര മസ്കത്ത് വഴിയാക്കിയത്. വ്യത്യസ്ത സംഘങ്ങൾക്ക് വേണ്ടിയാണ് ഇരുവരും സ്വർണം കടത്തിയതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.