ന്യൂഡൽഹി: കൊടുവള്ളി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ഇടതു സ്വതന്ത്രൻ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റ ദ്ദാക്കിയ ഹൈകോടതി വിധിക്ക് സ്റ്റേ. കാരാട്ട് റസാഖിന്റെ ഹരജി പരിഗണിച്ച് സുപ്രീംകോടതിയാണ് സ്റ്റേ അനുവദിച ്ചത്. എന്നാൽ, എം.എൽ.എ എന്ന നിലയിൽ നിയമസഭ സമ്മേളനത്തിൽ റസാഖിന് പെങ്കടുക്കാമെങ്കിലും വോട്ട് ചെയ്യാനോ ആനുകൂല ്യങ്ങൾ പറ്റാനോ പാടില്ലെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് മണ്ഡ ലത്തിലെ വോട്ടർമാരായ കെ.പി. മുഹമ്മദും മൊയ്തീൻ കുഞ്ഞിയും നൽകിയ ഹരജി അനുവദിച്ചാണ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് എബ്രഹാം മാത്യു നേരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. അതേസമയം, തൊട്ടടുത്ത എതിർ സ്ഥാനാർഥി മുസ്ലിം ലീഗിലെ എം.എ. റസാഖ് മാസ്റ്ററെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി നിരസിച്ചിരുന്നു.
നിയമസഭ സമ്മേളനത്തിൽ പെങ്കടുക്കാമെങ്കിലും വോട്ട് ചെയ്യാനോ ആനുകൂല്യങ്ങൾ പറ്റാനോ പാടില്ലെന്ന ഉപാധികളോടെ ഹൈകോടതി സ്റ്റേ അനുവദിച്ചിരുന്നു. തുടർന്നാണ് റസാഖ് സുപ്രീംകോടതിയിൽ സമീപ്പിച്ചത്.
തെരഞ്ഞെടുപ്പ് കാലത്ത് എതിർ സ്ഥാനാർഥി എം.എ. റസാഖിനെതിരെ അപകീർത്തികരമായ രീതിയിൽ േഡാക്യുമെന്‍ററി പ്രദർശനം നടത്തിയതായും ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയതായും ചൂണ്ടിക്കാട്ടിയായിരുന്നു കെ.പി. മുഹമ്മദിന്‍റെയും മൊയ്തീൻ കുഞ്ഞിയുടെയും ഹരജി. റസാഖിനെ വെറുതെവിട്ട് കോടതി തീർപ്പു കൽപിച്ച വിഷയമാണ് അപമാനിക്കാനായി ഡോക്യുമെന്‍ററിയിലൂടെ ഉന്നയിച്ചതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടിയത്.
573 വോട്ടിനായിരുന്നു കാരാട്ട് റസാഖിന്റെ വിജയം. തീർപ്പായ കേസുമായി ബന്ധപ്പെടുത്തി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഡോക്യുമെന്‍ററിയുടെ പ്രദർശനം യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ മുൻവിധിയുണ്ടാക്കാനും സ്ഥാനാർഥിക്കെതിരായ വികാരം പ്രകടിപ്പിക്കാനും പറ്റുന്ന വിധം വോട്ടർമാരിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് വിലയിരുത്തിയാണ് ഹൈകോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
സ്ഥാനാർഥിയുടെ അറിവോടെയാണ് ഡോക്യുമെന്‍ററി നിർമാണവും പ്രദർശനവും നടന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഏജൻറ് ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുമുണ്ട്. ഇൗ സാഹചര്യത്തിൽ ജനപ്രാതിനിധ്യ നിയമത്തിലെ 123 (2), 123 (4) എന്നീ വകുപ്പുകൾ പ്രകാരമുള്ള തെരഞ്ഞെടുപ്പ് കുറ്റങ്ങൾ നിലനിൽക്കുന്നതായി ഹൈകോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.