ന്യൂഡൽഹി: ബാബരി ഭൂമി കേസിലെ വിധി സുപ്രീംകോടതി പുനഃപരിശോധിക്കണമെന്ന് അഖിലേന്ത ്യ സുന്നി ജംഇയ്യത്തുൽ ഉലമ നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ ഡൽഹിയിൽ വാർ ത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേസിൽ കക്ഷിയല്ലാത്തതിനാൽ പുനഃപരിേശാധന ഹരജി ന ൽകില്ലെന്നും, കക്ഷികൾ അതുമായി മുന്നോട്ടുവന്നാൽ പിന്തുണക്കുമെന്നും കാന്തപുരം പറഞ്ഞു.
സുപ്രീംകോടതി വാഗ്ദാനം ചെയ്ത അഞ്ച് ഏക്കർ ഭൂമി സ്വീകരിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ സുന്നി വഖഫ് ബോർഡ്, മുസ്ലിം വ്യക്തിനിയമ ബോർഡ് തുടങ്ങിയവരുമായി ചർച്ചചെയ്ത് തീരുമാനിക്കുമെന്നും കാന്തപുരം കൂട്ടിച്ചേർത്തു. ശബരിമല കേസിൽ മുസ്ലിം സ്ത്രീകളുടെ കാര്യം പരാമർശിക്കേണ്ട കാര്യമില്ലായിരുന്നു.
സ്ത്രീകൾക്ക് പള്ളിയിൽ നമസ്കാരത്തിനുള്ള പ്രവേശനം ലോകത്ത് എവിടെയും ഇല്ലെന്നും ബദൽ സംവിധാനങ്ങൾ പള്ളിയോട് അനുബന്ധിച്ച് ഒരുക്കലാണ് രീതിയെന്നും കാന്തപുരം തുടർന്നു. കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർക്കാറിനെ ധരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.