കണ്ണൂർ: 2019 വരെയുള്ള ശൈത്യകാല അന്താരാഷ്ട്ര വിമാന സർവിസിെൻറ എയർപോർട്ട് മൂവ്മെൻറ് റിപ്പോർട്ട് ഡി.ജി.സി.എ പുറത്തിറക്കി. കണ്ണൂർ വിമാനത്താവളം ഉൾപ്പെടാതെയുള്ളതാണ് റിപ്പോർട്ട്. അതേസമയം, കണ്ണൂരിൽനിന്ന് സർവിസ് നടത്താൻ സന്നദ്ധമായ എയർലൈൻസുകൾക്ക് അനുമതി കിട്ടുന്നതിനനുസരിച്ച് സർവിസ് തുടങ്ങാനാവുമെന്ന് കിയാൽ അധികൃതർ വ്യക്തമാക്കി.
ഒക്ടോബർ 28 മുതൽ 2019 മാർച്ച് 31 വരെയുള്ളതാണ് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര-ആഭ്യന്തര ഷെഡ്യൂൾ. അന്താരാഷ്്ട്ര സർവിസ് നടത്തുന്ന എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ജെറ്റ് എയർവേസ്, സ്പൈസ് ജെറ്റ് എന്നിവയുടെ ഷെഡ്യൂളാണ് ഇറങ്ങിയത്.
ഒക്ടോബർ 28ന് ശൈത്യകാല ഷെഡ്യൂൾ തയാറാക്കുേമ്പാൾ പ്രവർത്തനസജ്ജമായ വിമാനത്താവളങ്ങളെ മാത്രമേ സ്വാഭാവികമായും അതിൽ ഉൾപ്പെടുത്തുകയുള്ളൂവെന്ന് കിയാൽ വൃത്തങ്ങൾ വിശദീകരിച്ചു.
ഡിസംബറിൽ ഉദ്ഘാടനം നടക്കുകയും എയർലൈൻസുകളുടെ അന്തിമ ഷെഡ്യൂൾ സമർപ്പിക്കുകയും ചെയ്യുന്നതോടെ അടുത്ത മാർച്ച് മുതൽ ആരംഭിക്കുന്ന ഷെഡ്യൂളിൽ കണ്ണൂർ വിമാനത്താവളം ഉൾപ്പെടും. അതുവരെയും നിലവിലെ വിമാനക്കമ്പനികളുമായുള്ള ധാരണയനുസരിച്ച സർവിസാണ് നടക്കുക.
എയർ ഇന്ത്യ എക്സ്പ്രസിന് പുറമെ ഇൻഡിഗോ, സ്ൈപസ് ജെറ്റ്, ഗോ എയർ എന്നിവയുമായുള്ള സംഭാഷണം തുടരുകയാണ്. കഴിഞ്ഞദിവസമിറങ്ങിയ ആഭ്യന്തര ശൈത്യകാല ഷെഡ്യൂളിലെ രണ്ട് ആഭ്യന്തരറൂട്ടുകളിൽ കണ്ണൂരിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻഡിഗോയുടെ 6.ഇ.7972, 6.ഇ.7972 നമ്പർ വിമാനങ്ങൾക്ക് ഹുബ്ലി-കണ്ണൂർ റൂട്ടിലാണ് സർവിസ് അനുവദിച്ചത്.
നവംബർ 25 മുതൽ ഇൗ റൂട്ടിലെ സർവിസ് പ്രാബല്യത്തിൽ വരും. രാവിലെ 10.35ന് കണ്ണൂരിലെത്തി 10.55ന് തിരിച്ചു പുറപ്പെടുന്നതാണ് സർവിസ്. കണ്ണൂർ-ചെന്നൈ റൂട്ടിൽ ആർ.ഇ 7971 നമ്പർ വിമാനത്തിനുള്ള സർവിസാണ് മറ്റൊന്ന്. രണ്ടും നിത്യ സർവിസാണ്. ഉഡാൻ സർവിസിൽപെടുന്ന ഇവ നവംബർ 26 മുതൽ പ്രാബല്യത്തിൽ വരുന്നതിനാൽ ഡിസംബർ ഒമ്പതിന് ഉദ്ഘാടനത്തിനുശേഷം ഇവ ആരംഭിക്കണമോ എന്ന് കിയാലാണ് തീരുമാനിക്കേണ്ടതെന്ന് ഡി.ജി.സി.എ വൃത്തങ്ങൾ പറഞ്ഞു.
മുഖ്യമന്ത്രി ഇന്ന്
വിമാനത്താവളത്തിൽ
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സന്ദർശിക്കും. കിയാൽ എം.ഡി തുളസീദാസ് ഉൾപ്പെടെയുള്ള ഉന്നതസംഘവും ഒപ്പമുണ്ടാവും.
വിമാനത്താവളത്തിെൻറ പ്രാരംഭപ്രവർത്തനഘട്ടത്തിലാണ് മുഖ്യമന്ത്രി രണ്ടുവർഷം മുമ്പ് വിശദമായ പരിശോധനക്ക് എത്തിയിരുന്നത്. ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലും മുഖ്യമന്ത്രി പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.