കണ്ണൂർ: കന്നുകാലി വിൽപനക്ക് നിയന്ത്രണമേർപ്പെടുത്തി മോദി സർക്കാർ കൊണ്ടുവന്ന വിജ്ഞാപനത്തിനെതിരെ സംസ്ഥാനങ്ങളുടെ യോജിച്ചുള്ള നീക്കം വേണമെന്നും അതിന് പിണറായി സർക്കാർ മുൻകൈയെടുക്കണമെന്നും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാറിെൻറ ഉത്തരവ് സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണിത്. സമൂഹത്തിൽ ഭൂരിപക്ഷ- ന്യൂനപക്ഷ ഭിന്നത ഉണ്ടാക്കുന്നതിനൊപ്പം നാടൻ ഇറച്ചി വ്യാപാരം തകർത്ത് പകരം കോർപറേറ്റ് കമ്പനികൾക്ക് പാക്കറ്റ് ഇറച്ചി വിൽപനക്ക് കളമൊരുക്കാനുള്ള നീക്കമാണ് വിജ്ഞാപനത്തിന് പിന്നിലുള്ളത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നടപടി ശരിയാണ്. തങ്ങളുടെ എതിർപ്പ് യുക്തിസഹമല്ലെന്ന് ബോധ്യപ്പെടുത്തിയാൽ മാത്രമേ അതിരപ്പിള്ളി പദ്ധതിയെ പിന്തുണക്കുകയുള്ളൂവെന്നും കാനം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.