അരീക്കോട്: ഫാഷിസത്തെ തടഞ്ഞുനിർത്താൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂവെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ അത് അബദ്ധമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രഥമ കേരള സർക്കാറിെൻറ 60ാം വാർഷികത്തോടനുബന്ധിച്ച് അരീക്കോട്ട് സി.പി.ഐ സംഘടിപ്പിച്ച റാലിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ പോലും ശക്തമായ തിരിച്ചടി നേരിട്ട സാഹചര്യം ഇടതുപക്ഷത്തെ സുഹൃത്തുക്കൾ ലഘൂകരിക്കരുത്. റവന്യൂ ഭൂമി കൈയേറ്റത്തിന് ആരെങ്കിലും മതചിഹ്നങ്ങളെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിന് കൂട്ടുനിൽക്കേണ്ട ബാധ്യത ഇടത് സർക്കാറിനില്ല. വിവാദങ്ങൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറിയായി സർക്കാർ മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.