വിദ്യാർഥികൾക്ക് കഥകളിയുടെ രസഭാവങ്ങൾ പകർന്ന അവസാനത്തെ അധ്യാപകനും സ്കൂളിെൻറ പടിയിറങ്ങുന്നു. 18ാം വയസ്സിൽ നൃത്താധ്യാപകനായി ചേർന്ന കോഴിക്കോട് ചേളന്നൂർ സ്വദേശിയ ായ കലാമണ്ഡലം സത്യവ്രതനാണ് 37 വർഷത്തെ സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തിലെ അവസാ ന കലോത്സവത്തിെൻറ കളിവിളക്കിനു മുന്നിൽനിന്ന് പടിയിറങ്ങുന്നത്. വിദ്യാഭ്യാസ വകുപ്പിലെ ഏക കഥകളി അധ്യാപകനും ഏക നൃത്താധ്യാപകനുമാണ് കലാമണ്ഡലം സത്യവ്രതൻ.
സംസ്ഥാനത്തെ ആർട്ട് എജുേക്കഷൻ നൃത്ത വിഭാഗത്തിലെ റിസോഴ്സ് പേഴ്സനാണ് നൂറുകണക്കിന് വിദ്യാർഥികൾക്ക് കലയുടെ വഴികളിൽ വെളിച്ചമേകിയ ഈ ജനകീയ നൃത്താധ്യാപകൻ. പോയ വർഷങ്ങളിലെല്ലാം സംസ്ഥാന മത്സരങ്ങളിൽ എട്ടും പത്തും വിദ്യാർഥികൾ സത്യവ്രതൻ മാസ്റ്ററുടേതായിരുന്നു. കേരളനടനം മത്സര ഇനമായതോടെ ഏറക്കുറെ സത്യവ്രതൻ മാസ്റ്ററുടെ കുത്തകയായിരുന്നു ഈ കലാരൂപം.
ദേശീയതലം വരെ ഉയർന്ന നർത്തകരെ വാർത്തെടുത്ത മാസ്റ്ററുടെ ശിഷ്യയാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ സുരഭി. മികച്ച കേമ്പാസർകൂടിയായ ഇദ്ദേഹം നിരവധി പാട്ടുകളും കേമ്പാസ് ചെയ്തിട്ടുണ്ട്. നൂറോളം നൃത്തശിൽപങ്ങളും ചെയ്തിട്ടുണ്ട്. വിരമിച്ചാലും കലാലോകത്തുതന്നെയായിരിക്കും തുടർന്നും സമയം ചെലവഴിക്കുകയെന്ന് സത്യവ്രതൻ മാസ്റ്റർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.