വെള്ളത്തൊപ്പിയും തുണിയും കുപ്പായവും ലങ്കിമറിയുന്ന മാലയുമണിഞ്ഞ് പുതിയാപ്പിള നീല േശ്വരം തെക്കേ കോവിലകത്തിെൻറ പടികയറി. അകമ്പടിയായി തൊപ്പിക്കാരായ ചങ്ങാതിക്കൂട ്ടവും. ഭഗീരഥി തമ്പുരാട്ടി ആദ്യമൊന്ന് പകച്ചു. അപ്രതീക്ഷിത അതിഥികൾ ഇതാരാണാവോ..? ഞങ് ങൾ തിരുവനന്തപുരത്തുനിന്നാ... കലോത്സവത്തിനെത്തിയതാ...
സംഭവം എന്താണെന്ന് തമ്പുരാട്ടിക്ക് ശരിക്ക് മനസ്സിലായില്ലെങ്കിലും പുഞ്ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു. തമ്പുരാട്ടിക്ക് മുന്നിലെത്തി അവർ അനുഗ്രഹം തേടി. പുതിയാപ്പിളക്കൂട്ടത്തിന് നെറുകെയിൽ കൈവെച്ച് തമ്പുരാട്ടിയുടെ അനുഗ്രഹം.
നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വട്ടപ്പാട്ട് മത്സരത്തിനെത്തിയ കടുവപള്ളി തിരുവനന്തപുരം കെ.ടി.സി.എച്ച്.എസ്.എസിലെ ടീമാണ് നീലേശ്വരം കോവിലകം സന്ദർശിച്ചത്.
ഒപ്പനക്ക് സമാനമായ മാപ്പിള കലാരൂപമാണ് വട്ടപ്പാട്ട്. കല്യാണ രാവിൽ പുതിയാപ്പിളക്കൊപ്പം കൂട്ടുകാർ കൂടിയിരുന്ന് പാടുന്ന പാട്ടിൽ അണിനിരക്കുന്നവരുടെ വേഷവും തനിനാടൻ മാപ്പിളതൊപ്പിയും തുണിയും തന്നെ.
മാപ്പിളവേഷധാരികളുടെ അപ്രതീക്ഷിത സന്ദർശനം നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന കോവിലകത്തിനും വേറിട്ട അനുഭവമായി. മത്സരം പൂർത്തിയാക്കിയ ശേഷമാണ് കുട്ടിക്കൂട്ടം മേക്കപ് അഴിക്കാതെ കോവിലകത്തേക്ക് പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.