ഇൗ മണ്ണിനെ എങ്ങനെ കാക്കണമെന്ന് ഉത്തരയുടെ കൈയിൽ ഉത്തരമുണ്ട്. വെറും ഉത്തരമല്ല, അനു ഭവത്തിൽ കാച്ചിപ്പഴുപ്പിച്ചെടുത്ത ഉത്തരം. അമ്മ മീനയിൽ നിന്ന് പഠിച്ചെടുത്ത തീക്ഷ്ണമാ യ പാഠം. ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് കഥാരചനയിൽ ‘കംപാഷൻ’ (അനുകമ്പ) എന്ന വിഷയത്തിൽ മത്സര ത്തിനിരിക്കുമ്പോൾ പറവൂർ എസ്.എൻ. എച്.എസ്.എസ് വിദ്യാർത്ഥിനി ഉത്തരയുടെ മനസ്സിൽ ആ പാഠങ്ങളായിരുന്നു.
ഉത്തരയെയും അമ്മ മീന മേനോനെയും പച്ചപ്പിനെ സ്നേഹിക്കുന്ന മലയാളികൾ മറക്കാനിടയില്ല. സ്വന്തം വീട്ടുവളപ്പിൽ രണ്ട് ഏക്കറിൽ കാട് വെച്ചുപിടിപ്പിച്ച് ഇൗ ഭൂമിയെ പച്ചയണിയിച്ച എറണാകുളം വടക്കൻ പറവൂരിലെ ശാന്തിവനത്തിെൻറ ഉടമയാണ് മീന. കാട് വെട്ടിവെളുപ്പിച്ച് വൈദ്യുതി ൈലൻ സ്ഥാപിക്കാൻ ഒരുമ്പെട്ട കെ.എസ്.ഇ.ബിക്കെതിരെ മീന നടത്തിയ ഒറ്റയാൾ പോരാട്ടം പരിസ്ഥിതിയെ സ്നേഹിക്കുന്ന മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. പച്ചപ്പിനായ വലിയൊരു സമരമായി അത് മാറിയെങ്കിലും ചെറുത്ത്നിൽപ്പുകളെ അവഗണിച്ചുകൊണ്ട് വൈദ്യുതി ബോർഡ് കാട് െവട്ടിവെളുപ്പിച്ച് ലൈൻ സ്ഥാപിച്ചു.
വീട്ടുമുറ്റത്ത് തഴച്ചുകയറിയ കാടുകണ്ട് വളർന്ന ഉത്തരയ്ക്ക് അതേ മുറ്റത്ത് അരങ്ങേറിയ പേരാട്ടം ആവേശമാണ് പകർന്നത്. എറണാകുളം ജില്ലയിൽ നിന്ന് ഇംഗ്ലീഷ് കഥാരചനയിൽ എ ഗ്രേഡ് നേടിയ ഉത്തര സംസ്ഥാന കലോത്സവത്തിന് മത്സരത്തിനിരിക്കുമ്പോൾ കിട്ടിയ വിഷയം മണ്ണും മനുഷ്യനുമൊക്കെയായത് തികച്ചും യാദൃഛികമായി. ‘ഗ്രേറ്റ തുംബർഗിനെ പോലെ ഞങ്ങളുടെ തലമുറ ഇൗ മണ്ണ് കാക്കാൻ പോരാടുമെന്നുറപ്പുണ്ട്..’ ഇൗ മണ്ണിെൻറ കാവലിന് ഉത്തരയുടെ ഉത്തരമിതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.