തിരുവനന്തപുരം: വിവിധയിടങ്ങളിൽ നിർത്തി യാത്രക്കാരെയെടുക്കുന്നതടക്കം അനധികൃ ത സർവിസ് നടത്തുന്ന അന്തർ സംസ്ഥാന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിക്ക് ഗതാഗ തവകുപ്പ് നിർദേശം. തെരഞ്ഞെടുപ്പിനുശേഷം പെർമിറ്റ് റദ്ദാക്കലടക്കം നടപടി സ്വീക രിക്കാനാണ് ഗതാഗത കമീഷണറേറ്റിെൻറ തീരുമാനം. ഒാൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുക്കുന്ന സ്വകാര്യബസുകൾ കെ.എസ്.ആർ.ടി.സിക്ക് സമാന്തരം സർവിസ് നടത്തുകയാണ്.
ഒരു സ്ഥലത്തുനിന്ന് കൂട്ടമായി ആളെയെടുത്ത് മറ്റൊരിടത്ത് എത്തിക്കാൻ മാത്രമാണ് ഇൗ പെർമിറ്റിൽ അനുമതി. ടിക്കറ്റ് കൊടുക്കാൻ പാടില്ല. പോയൻറുകളിൽ നിർത്തി യാത്രക്കാരെയെടുക്കരുത്. യാത്രക്കാരെ പല സ്ഥലങ്ങളിൽനിന്ന് കയറ്റി പല സ്ഥലങ്ങളിൽ ഇറക്കുന്നതിനും ടിക്കറ്റ് നൽകി സർവിസ് നടത്തുന്നതിനും കെ.എസ്.ആർ.ടി.സിക്ക് മാത്രമാണ് അനുമതി. എന്നാൽ, നിയമലംഘനം മറയിടുന്നതിന് സ്വകാര്യ വെബ്സൈറ്റുകളുമായി കരാറുണ്ടാക്കുകയാണ് ഇവർ ചെയ്യുന്നത്. ഒാൺലൈൻ വഴി ബുക്ക് ചെയ്യുന്നവരെ കൂട്ടമായി ബസുകൾക്ക് നൽകും.
യാത്രക്കാർക്ക് ടിക്കറ്റ് നൽകുെന്നന്ന നിയമപ്രശ്നം ഇങ്ങനെ മറികടക്കും. എന്നാൽ, സ്വകാര്യബസുകൾ തന്നെ സ്വന്തമായി വെബ്സൈറ്റ് തുടങ്ങി വിവിധ സ്ഥലങ്ങളിൽ എത്തുന്ന സമയക്രമം പരസ്യപ്പെടുത്തി, റിസർവേഷൻ നൽകുന്നതാണ് പുതിയ പ്രവണത. നടപടിയെടുക്കേണ്ടവരാകെട്ട, കണ്ണടച്ചതോടെ ഇവർ തഴച്ചുവളർന്നു. സംസ്ഥാനത്ത് 300 ലധികം അന്തർ സംസ്ഥാന സ്വകാര്യബസുകൾ സർവിസ് നടത്തുന്നുണ്ടെന്നാണ് വിവരം. മൂന്ന് മാസത്തിലൊരിക്കൽ 60,000 -70,000 രൂപ ഇവർ നികുതിയടക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്തിനകത്ത് പെർമിറ്റുള്ള സ്വകാര്യ ടൂറിസ്റ്റ് ബസുകൾക്ക് പുറമെയാണിത്. വിവാഹം, വിനോദയാത്ര, തീർഥാടനം എന്നീ ആവശ്യങ്ങൾക്കുള്ള ഇൗ ബസുകളും ടിക്കറ്റ് റിസർവ് ചെയ്ത് സംസ്ഥാനത്തിനകത്ത് സർവിസ് നടത്തുന്നുണ്ട്. ഇവർക്കെതിരെയും നടപടിയെടുക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.