കൊച്ചി : കല്ലട ബസ് യാത്രക്കാരെ മർദിച്ച സംഭവത്തിലെ ഏഴു പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് ഹൈകോടയിൽ ഹരജി നൽകി. ബസ് ജീവനക്കാരായ ഇവർക്ക് എറണാകുളം സെഷൻസ് കോടതി അനുവ ദിച്ച ജാമ്യത്തിനെതിരെയാണ് പൊലീസിെൻറ ഹരജി.
മേയ് 20 ന് തിരിച്ചറിയൽ പരേഡ് നടത്താ ൻ നിശ്ചയിച്ചിരിക്കെ വെക്കേഷൻ ചുമതലയുള്ള സെഷൻസ് കോടതി പ്രതികൾക്ക് മേയ് 15 ന് ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കീഴ്ക്കോടതി സംഭവത്തിെൻറ ഗൗരവം കണക്കിലെടുക്കാതെയാണ് പ്രതികൾക്ക് ജാമ്യം നൽകിയതെന്നും കാട്ടി തൃക്കാക്കര പൊലീസാണ് ഹൈകോടതിയെ സമീപിച്ചത്.
തിരുവനന്തപുരം പള്ളിക്കൽ സ്വദേശി ജയേഷ്, തൃശൂർ സ്വദേശി എം.ജെ. ജിതിൻ, കൊല്ലം സ്വദേശി രാജേഷ്, പോണ്ടിച്ചേരി മാവട്ടം സ്വദേശി എ. അൻവറുദ്ദീൻ, കൊല്ലം സ്വദേശി ഗിരിലാൽ അപ്പുക്കുട്ടൻ, ആലപ്പുഴ സ്വദേശി ആർ. വിഷ്ണുരാജ്, ട്രിച്ചി സ്വദേശി ഡി. കുമാർ എന്നിവർക്കാണ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ഇടയുണ്ടെന്നും ഹരജിയിൽ ആരോപിക്കുന്നു.
പ്രതികൾക്ക് ജാമ്യം നൽകിയ നടപടി സമൂഹത്തിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും ഹരജിയിൽ പറയുന്നു. ബുധനാഴ്ച ഹരജി പരിഗണിച്ചേക്കും. ഏപ്രിൽ 20ന് രാത്രി തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട സുരേഷ് കല്ലടയുടെ ബസിലെ യാത്രക്കാരായിരുന്ന അജയ ഘോഷ്, സച്ചിൻ, അഷ്കർ എന്നിവർക്കാണ് മർദനമേറ്റത്. ബസ് വൈറ്റിലയെത്തിയപ്പോൾ ജീവനക്കാർ ഇവരെ സംഘം ചേർന്ന് മർദിച്ചുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.