തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനിയല്ലാതെ മറ്റു പത്രങ്ങൾ വേണ്ടെന്ന അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് വിവരക്കേടെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്. ഉത്തരവ് ശ്രദ്ധയിൽപെട്ടില്ല. അത്തമൊരു ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിൽ അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഇരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നും ഇക്കാര്യം സർക്കാർ പരിശോധിക്കുമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. കോഫി ഹൗസ് ഭരണസമിതി പിരിച്ചുവിട്ട നടപടിയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്തകളാണ് മറ്റുപത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും ദേശാഭിമാനി മാത്രമാണ് സര്ക്കാറിനൊപ്പമെന്നും ചൂണ്ടിക്കാട്ടിയാണ് അഡ്മിനിസ്ട്രേറ്റർ വിവാദ ഉത്തരവിറക്കിയതത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.