കാസർകോഡ്: സഹകരണ ബാങ്കുകളിൽ കള്ളപ്പണ നിക്ഷേപമുണ്ടോയെന്ന് ബി.ജെ.പി നേതാവിനൊപ്പം പോയി പരിശോധിക്കാൻ തയാറാണെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രെൻറ ഫേസ്ബുക് പോസ്റ്റ്. മുഖ്യമന്ത്രിയുടെ നാട്ടിൽ തന്നെയുള്ള പിണറായി സർവീസ് സഹകരണ ബാങ്കിലും കതിരൂർ സർവീസ് സഹകരണ ബാങ്കിലും തന്നെ പോകാമെന്നും മുഖ്യമന്ത്രി വാക്കു മാറരുതെന്നും സുരേന്ദ്രൻ പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയെ തകർക്കാൻ ബി.ജെ.പി ശ്രമിക്കുന്നതായും സുഖലോലുപതയും ധൂർത്തും ധാരാളമുള്ള നാടായതുകൊണ്ടാണ് കേരളത്തിൽ നോട്ട് പിൻവലിക്കൽ ബുദ്ധിമുട്ടുണ്ടാക്കിയതെന്ന കുമ്മനം രാജശേഖരന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.